ഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍വളര്‍ച്ചയില്‍ കുതിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥപോയ വർഷം ദുബായി എയർപോർട്ടുകൾ വാരിയത് 5,138 കോടി രൂപ

നാലാം പാദത്തിൽ എൽഐസി വാങ്ങിയത് 47000 കോടി രൂപയുടെ ഓഹരികൾ

നുവരി-മാർച്ച് ത്രൈമാസത്തിൽ വിദേശനിക്ഷേപ സ്ഥാപനങ്ങൾ കനത്ത വില്പന നടത്തിയപ്പോൾ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ എൽഐസി 47000 കോടി രൂപയുടെ ഓഹരികൾ വാങ്ങി. മ്യൂച്വൽ ഫണ്ടുകളും ഈ മാസങ്ങളിൽ നിക്ഷേപത്തിലൂടെ വിപണിക്ക് പിന്തുണ നൽകി.

എൽഐസിയുടെ പോർട്ട്ഫോളിയോയിൽ നിലവിൽ 351 ഓഹരികൾ ആണുള്ളത്. ജനുവരി-മാർച്ച് ത്രൈമാസത്തിൽ 105 കമ്പനികളുടെ ഓഹരികൾ അധികമായി എൽഐസി വാങ്ങി. ഇതിൽ 18 കമ്പനികളുടെ ഓഹരികൾ ആദ്യമായാണ് എൽഐസി പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുന്നത്.

അതേസമയം 86 കമ്പനികളുടെ ഓഹരികൾ എൽഐസി ഭാഗികമായി വിൽക്കുകയും ചെയ്തു. ഇതിൽ 15 കമ്പനികളുടെ ഓഹരികൾ പൂർണമായി വിൽക്കുകയോ ഓഹരി പങ്കാളിത്തം ഒരു ശതമാനത്തിന് താഴേക്ക് കുറച്ചു കൊണ്ടുവരികയോ ചെയ്തു.

ജനുവരി-മാർച്ച് ത്രൈമാസത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് ഹീറോ മോട്ടോകോർപ്പിലാണ്. 4968 കോടി രൂപയാണ് ഈ കമ്പനിയിൽ എൽഐസി ജനുവരി മുതൽ മാർച്ച് വരെ നിക്ഷേപിച്ചത്. ഹീറോ മോട്ടോകോർപ്പിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം 5.53 ശതമാനത്തിൽ നിന്നും 11.84 ശതമാനം ആയി ഉയർന്നു.

രണ്ടാമത്തെ ഉയർന്ന നിക്ഷേപം റിലയൻസ് ഇൻഡസ്ട്രീസിൽ ആണ് നടത്തിയത്. റിലയൻസിൽ 3675 കോടി രൂപ നിക്ഷേപിച്ച എൽഐസി ഓഹരി പങ്കാളിത്തം 6.52 ശതമാനത്തിൽ നിന്നും 6.74.ശതമാനമായി ഉയർത്തി.

എസ് ബി ഐ (1652 കോടി), പതഞ്ജലി ഫുഡ്സ് (1638 കോടി), ടാറ്റാ മോട്ടോഴ്സ് (1578 കോടി), മാരുതി സുസുക്കി (1493 കോടി), എച്ച് സി എൽ ടെക് (1441 കോടി), ഇന്ദ്രപ്രസ്ഥ ഗ്യാസ് (1333 കോടി) എന്നിവയാണ് എൽഐസി ഉയർന്ന നിക്ഷേപം നടത്തിയ മറ്റ് പ്രമുഖ കമ്പനികൾ.

ഭാരത് ഇലക്ട്രോണിക്സ്, നെസ്ളേ ഇന്ത്യ, എൽടിഐ മൈൻഡ് ട്രീ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഐടിസി എന്നീ കമ്പനികളിൽ എൽഐസി ആയിരം കോടിയിലേറെ രൂപ വീതം നിക്ഷേപിക്കുകയും ചെയ്തു.

X
Top