ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യക്ക് 50 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ്

മുംബൈ: എല്‍ജി ഇലക്ട്രോണിക്‌സ് ഓഹരികള്‍ 50 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) 1715 രൂപയിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) 1710.10 രൂപയിലുമാണ് ഓഹരി എത്തിയത്. 1140 രൂപയായിരുന്നു ഇഷ്യു വില.

നേരത്തെ കമ്പനിയുടെ 11607 കോടി രൂപ ഐപിഒ 54 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) 166 മടങ്ങും ചെറുകിട നിക്ഷേപകര്‍ 3.5 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു. കൊറിയന്‍ പാരന്റിംഗ് കമ്പനി എല്‍ജി ഇലക്ട്രോണിക്‌സ് ഇന്‍കോര്‍പ്പറേഷന്‍ ഓഫര്‍ഫോര്‍ സെയ്ല്‍ (ഒഎഫ്എസ്) വഴി കമ്പനിയിലെ തങ്ങളുടെ 10.18 കോടി ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു.

2025 സാമ്പത്തികവര്‍ഷത്തില്‍ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ 2.43 കോടി രൂപ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം അധികം.അറ്റാദായം 46 ശതമാനം ഉയര്‍ന്ന് 2203 കോടി രൂപ.

ഓഹരിയുടെ 37.6 പിഇ റേഷ്യോ മിതമാണെന്നും മികച്ച ഉത്പന്ന നിരയുള്ളതിനാല്‍ കമ്പനി മികച്ച പ്രകടനം തുടരുമെന്നും വളര്‍ച്ച നിലനിര്‍ത്തുമെന്നും ആനന്ദ് രതി ബ്രോക്കറേജ് പ്രതികരിച്ചു.

X
Top