ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഓൺഡേയ്‌സിന്റെ ഭൂരിഭാഗം ഓഹരികളും ലെൻസ്‌കാർട്ട് സ്വന്തമാക്കി

ഡൽഹി: ഡയറക്റ്റ് ടു കൺസ്യൂമർ ( ഡി2സി) കണ്ണട ബ്രാൻഡായ ജപ്പാനിലെ ഓൺഡേയ്‌സ് ഇങ്കിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള കണ്ണട ചില്ലറ വിൽപ്പനക്കാരനായ ലെൻസ്കാർട്ട്. ഈ ഏറ്റെടുക്കൽ ഏഷ്യയിലെ ഏറ്റവും വലിയ കണ്ണടകളുടെ ഓൺലൈൻ റീട്ടെയിലർമാരാകാൻ കമ്പനിയെ സഹായിക്കും. ഈ ഏറ്റെടുക്കലിലൂടെ ലെൻസ്‌കാർട്ട അവരുടെ പ്രവർത്തനം ഇന്ത്യ, സിംഗപ്പൂർ, തായ്‌ലൻഡ്, തായ്‌വാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ എന്നിവയുൾപ്പെടെ 13 വിപണികളിലേക്ക് വിപുലീകരിച്ചു. ഏറ്റെടുക്കലിന് ശേഷവും കമ്പനിയുടെ സ്ഥാപകർ, സിഇഓ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്നിവർ ഓൺഡേയ്‌സ് ഇങ്കിന്റെ ഓഹരി ഉടമകളായി തുടരുകയും, മാനേജ്‌മെന്റ് ടീമിനെ നയിക്കുകയും ചെയ്യും. ഈ ഇടപാടിന് ഏകദേശം 400 മില്യൺ ഡോളറിന്റെ മൂല്യമുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ലെൻസ്‌കാർട്ടിന്റെ എഞ്ചിനീയറിംഗ് ടീമിൽ നിലവിൽ 300 പേരുണ്ട്, 2023 സാമ്പത്തിക വർഷത്തിൽ ഇത് 500 ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഓൺഡേയ്‌സിന് ശക്തമായ ഓൺലൈൻ, ഓമ്‌നി അനുഭവം സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്ന് കമ്പനി ഒരു മാധ്യമക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും തങ്ങളുടെ ദ്രുതഗതിയിലുള്ള വിപുലീകരണം തുടരുമെന്ന് ലെൻസ്‌കാർട്ട് അറിയിച്ചു. കൂടാതെ ഈയിടെ ടിപിജി, ടീമാസ്‌ക്, കെകെആർ തുടങ്ങിയ നിക്ഷേപകരിൽ നിന്ന് ഏകദേശം 968 മില്യൺ ഡോളറിന്റെ മൊത്തം ഫണ്ടിംഗ് ലെൻസ്കാർട്ട് സമാഹരിച്ചിരുന്നു.  

X
Top