ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകും – ജെപി മോര്‍ഗനിലെ ജഹാംഗീര്‍ അസീസ്

ന്യൂഡല്‍ഹി:ആഗോള സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം കാരണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കുറയും, ജെപി മോര്‍ഗന്‍ എമേര്‍ജിംഗ് മാര്‍ക്കറ്റ് ഇക്കണോമിക്സ് മേധാവി, ജഹാംഗീര്‍ അസീസ് പറയുന്നു. അതേസമയം മാക്രോ ഇക്കണോമിക്, സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിന് കുറഞ്ഞ വളര്‍ച്ച നല്ലതാണെന്ന് ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അസീസ് പറഞ്ഞു.

”വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വളര്‍ച്ച മന്ദഗതിയിലാകുമെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ഇത് വിചിത്രമായി തോന്നാമെങ്കിലും, മാക്രോ ഇക്കണോമിക്, സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിന് വളര്‍ച്ചയില്‍ ചില മാന്ദ്യം ആവശ്യമാണ്, ”അദ്ദേഹം പറഞ്ഞു.

യുഎസ് മിതമായ മാന്ദ്യത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. കൂടാതെ ആഗോള സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കയറ്റുമതി, പ്രത്യേകിച്ചും സേവന കയറ്റുമതിയെ കൂടുതല്‍ ആശ്രയിക്കുന്നതിനാല്‍ പ്രവണത ഇന്ത്യയേയും ബാധിക്കും.

അതേസമയം ഇന്ത്യയുടെ മികച്ച വിദേശ നാണ്യകരുതല്‍ ശേഖരവും ധനകമ്മി ലക്ഷ്യം കൈവരിക്കുന്നതും സാമ്പത്തിക സ്ഥിരത ദുര്‍ബലപ്പെടില്ല. ആക്രമണോത്സുകമായ പണ നിയന്ത്രണം ഉപഭോഗത്തെയും നിക്ഷേപത്തെയും ബാധിച്ചിട്ടില്ലെന്ന് അസീസ് ചൂണ്ടിക്കാട്ടി. യുഎസ് ഫെഡറല്‍ പലിശനിരക്ക് കൂടുതല്‍ വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് ഇത് സൂചിപ്പിക്കുന്നു.

X
Top