ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ബിസിനസ്സ് വിഭാഗത്തെ റിവുലിസുമായി ലയിപ്പിക്കുമെന്ന് ജെയിൻ ഇറിഗേഷൻ

ഡൽഹി: 4,200 കോടി രൂപയുടെ ക്യാഷ് ആൻഡ് സ്റ്റോക്ക് ഇടപാടിൽ തങ്ങളുടെ ആഗോള ജലസേചന ബിസിനസ്സിനെ ടെമാസെക്കിന്റെ ഉടമസ്ഥതയിലുള്ള റിവുലിസുമായി ലയിപ്പിക്കുമെന്ന് ജെയിൻ ഇറിഗേഷൻ സിസ്റ്റംസ് അറിയിച്ചു. സംയോജിത സ്ഥാപനത്തിന് 750 മില്യൺ ഡോളർ വരുമാനമുണ്ടാകുമെന്നും, കൂടാതെ ഇത് ആഗോള ജലസേചന, കാലാവസ്ഥാ രംഗത്തെ രണ്ടാമത്തെ വലിയ നേതാവുമായിരിക്കുമെന്നും കമ്പനി അറിയിച്ചു. ലയിപ്പിക്കുന്ന സ്ഥാപനത്തിൽ ടെമാസെക്ക് 78% ഓഹരി കൈവശം വയ്ക്കുമ്പോൾ, ജെയിൻ ഇന്റർനാഷണൽ ബിസിനസ്സിന് 1,300 കോടി രൂപയുടെ 22% ഓഹരിയുണ്ടാകും. ഈ ഇടപാടിലൂടെ ലഭിക്കുന്ന പണം കമ്പനി അതിന്റെ ഏകീകൃത കടത്തിന്റെ 2,664 കോടി രൂപ കുറയ്ക്കാൻ ഉപയോഗിക്കുമെന്ന് ജെയിൻ ഇറിഗേഷൻ പറഞ്ഞു.

കൂടാതെ വിറ്റുകിട്ടുന്ന വരുമാനത്തിൽ നിന്ന് ഏകദേശം 200 കോടി രൂപ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും കമ്പനി അറിയിച്ചു. ജെയിനിന്റെ വിദേശ കടത്തിൽ എല്ലാ വിദേശ ബോണ്ടുകളും വിദേശ ഓപ്പറേറ്റിംഗ് കമ്പനികളുടെ പൂർണ്ണമായ കടവും ഉൾപ്പെടുന്നു. മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ കരാർ അവസാനിക്കുമെന്നും കരാർ അവസാനിച്ചതിന് ശേഷം കടം തിരിച്ചടവ് നടത്തുമെന്നും കമ്പനി പറഞ്ഞു.  ലയിപ്പിക്കുന്ന കമ്പനിയുടെ ബോർഡിൽ ജെയിന് പ്രതിനിധി ഡയറക്ടർമാരും നിരീക്ഷകരും ഉണ്ടാകും. കൂടാതെ, ലയിപ്പിച്ച സ്ഥാപനവുമായി കമ്പനിക്ക് ദീർഘകാല വിതരണ കരാറും ഉണ്ടായിരിക്കും.

2022 മാർച്ച് 31 വരെ ജെയിൻ ഇറിഗേഷന്റെ മൊത്തം കടം 6,000 കോടി രൂപയാണ്. അതിൽ 3,200 കോടി രൂപയുടെ കടം കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റേതാണ്. 

X
Top