ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒക്ടോബര്‍ 10 ന് അവസാനിച്ച ആഴ്ചയില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 697.78 ബില്യണ്‍ ഡോളറായി. മുന്‍ആഴ്ചയില്‍ ശേഖരം 699.96 ബില്യണ്‍ ഡോളറായിരുന്നു.

അവലോകന ആഴ്ചയില്‍ വിദേശ നാണ്യ ആസ്തി (നാണ്യ ശേഖരത്തിലെ പ്രധാന ഭാഗം) 572.10 ബില്യണ്‍ ഡോളറാണ്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 5.61 ബില്യണ്‍ ഡോളര്‍ കുറവ്. വിദേശ നാണ്യ ആസ്തികള്‍ ഡോളറിലായതിനാല്‍ മറ്റ് കറന്‍സികളുമായി തട്ടിച്ച് നോക്കുമ്പോഴുള്ള ഡോളറിന്റെ പ്രകടനം ഇതിനെ ബാധിക്കും.

സ്വര്‍ണ്ണ ശേഖരം 3.60 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 102.37 ബില്യണ്‍ ഡോളറായപ്പോള്‍ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍സ്) 18.68 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഐഎംഎഫിലെ (അന്തര്‍ദ്ദേശീയ നാണ്യ നിധി) ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 36 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.63 ബില്യണ്‍ ഡോളറായിട്ടുണ്ട്.

വിദേശ വിനിമയ വിപണിയിലെ സംഭവവികാസങ്ങള്‍ റിസര്‍വ് ബാങ്ക് പതിവായി നിരീക്ഷിക്കുകയും ആവശ്യമായി വരുമ്പോള്‍ ചിട്ടയായ വ്യാപാര സാഹചര്യങ്ങള്‍ നിലനിര്‍ത്താന്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. രൂപയുടെ വിനിമയ നിരക്കിലെ അനാവശ്യമായ ചാഞ്ചാട്ടം ലഘൂകരിക്കുക എന്നതാണ് അത്തരം ഇടപെടലുകളുടെ ലക്ഷ്യം. മാത്രമല്ല, ആര്‍ബിഐയ്ക്ക് ഏതെങ്കിലും നിശ്ചിത വിനിമയ നിരക്ക് ലക്ഷ്യമോ ബാന്‍ഡോ ഇല്ല.

X
Top