ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഇന്ത്യന്‍ ബാങ്കുകളുടെ ആസ്തി വരുമാനം കുറയുമെന്ന് മക്കിന്‍സി റിപ്പോർട്ട്

ന്യൂഡൽഹി: അടുത്ത 24-30 മാസങ്ങളിൽ ഇന്ത്യന്‍ ബാങ്കുകളുടെ ആസ്തികളിൽ നിന്നുള്ള വരുമാനത്തിൽ (ആര്‍ഒഎ) ഇടിവ് രേഖപ്പെടുത്തുമെന്ന് മക്കിൻസി ആൻഡ് കോ തയാറാക്കിയ വിശകലന റിപ്പോര്‍ട്ട്.

0.8% മുതൽ 1% വരെ ഇടിവ് ഈ വരുമാനത്തില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിക്ഷേപങ്ങളുടെ പുനര്‍ മൂല്യനിര്‍ണയം മൂലം പലിശ വരുമാനത്തില്‍ ഉണ്ടാകുന്ന ഇടിവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ആസ്തികളുമായി ബന്ധപ്പെടുത്തി ലാഭക്ഷമതയെ വ്യക്തമാക്കുന്ന ഒരു അളവുകോലാണ് ആര്‍ഒഎ. ഏതാനും വർഷങ്ങളായി മികച്ച വളര്‍ച്ചയാണ് രാജ്യത്തെ ബാങ്കിംഗ് മേഖല പ്രകടമാക്കുന്നത്. 2017-18ൽ -0.2 ശതമാനം ആയിരുന്നു ഇതെങ്കില്‍ 2011-22ൽ 0.9 ശതമാനം, 2022- 23ൽ 1.1 ശതമാനം എന്നിങ്ങനെ ഉയർന്നു.

“12-18 മാസത്തെ വീക്ഷണം എടുക്കുകയാണെങ്കിൽ,ആസ്തികളിലെ വരുമാനം കുറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മക്കിൻസിയുടെ സീനിയർ പാർട്‍ണര്‍ പീയുഷ് ഡാൽമിയ പറഞ്ഞു.

എല്ലാ ബാങ്കുകളുടെയും ത്രൈമാസ ഫലങ്ങളും അവയുടെ ഭാവി നിഗമനങ്ങളും മുന്നോട്ടു പോകുമ്പോള്‍ അറ്റ പലിശ മാർജിനുകളിൽ നേരിടാനിടയുള്ള സമ്മർദ്ദത്തെ സൂചിപ്പിക്കുന്നു. ഇത് സ്വാഭാവികമായും ആര്‍ഒഎ-യില്‍ പ്രതിഫലിക്കും, മറ്റ് ഘടകങ്ങൾ ഈ ഇടിവ് നികത്താൻ പര്യാപ്തമാകില്ലെന്നും ഡാൽമിയ പറഞ്ഞു.

2012- 13ൽ ശരാശരി 1 ശതമാനം ആയിരുന്നു ആര്‍ഒഎ, ഇത് പിന്നീട് -0.2 ശതമാനം ആയി കുറഞ്ഞു, വീണ്ടും 1.1% ആയി ഉയർന്നു.

റീട്ടെയിൽ വായ്പകൾ അതിവേഗം വളർന്നതിനാൽ അറ്റ പലിശ വരുമാനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്, മൊത്തം ബാങ്കിംഗ് അഡ്വാൻസുകളിൽ റീട്ടെയിൽ വായ്പയുടെ വിഹിതം ഗണ്യമായി ഉയർന്നുവെന്നും കോർപ്പറേറ്റ് വായ്പകൾ ഏറ്റവും മന്ദഗതിയിലാണെന്നും ഡാൽമിയ പറഞ്ഞു.

X
Top