ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ദേശീയ നിര്‍മ്മാണ മിഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട ദേശീയ നിര്‍മ്മാണ മിഷന്റെ കരട് നീതി ആയോഗ് അന്തിമമാക്കി.പദ്ധതി വളരെ വേഗം ആരംഭിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് സിഎന്‍ബിസി ആവാസ് റിപ്പോര്‍ട്ട് ചെയ്തു.

ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി ആവിഷ്‌ക്കരിച്ച പദ്ധതി ചെറുകിട, ഇടത്തരം, വന്‍കിട വ്യവസായങ്ങളെ ഉള്‍ക്കൊള്ളുന്നു. ഉത്പാദന വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകാനും നിര്‍ദ്ദേശം നല്‍കാനുമുള്ള ഒരു സമഗ്ര മിഷനായിരിക്കുമിതെന്ന് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം അറിയിച്ചു. ദൗത്യം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കാനാകും.

കരട് നിര്‍ദ്ദേശം നീതി ആയോഗും അനുബന്ധ മന്ത്രാലയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓട്ടോ ഘടകങ്ങള്‍, തുകല്‍ മേഖല എന്നിവയുള്‍പ്പെടെ 15 തൊഴില്‍ കേന്ദ്രീകൃത മേഖലകളില്‍ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നയപരമായ പിന്തുണ, റോഡ്മാപ്പ്, നിരീക്ഷണ ചട്ടക്കൂട് എന്നിവ നല്‍കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. കൂടാതെ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന് ഉത്തേജനം നല്‍കുന്നതിനായും പ്രവര്‍ത്തിക്കും.

വാര്‍ത്തിയെ തുടര്‍ന്ന് വാഹന ഘടക നിര്‍മ്മാതാക്കളായ യുനോ മിന്‍ഡ, ഭാരത് ഫോര്‍ജ്, ഷാഫ്ലര്‍ ഇന്ത്യ, സോണ ബിഎല്‍ഡബ്ല്യു എന്നിവയുടെ ഓഹരികള്‍ ഉയര്‍ന്നു. അതേസമയം പ്രമുഖ ലിസ്റ്റഡ് ഫുട്വെയര്‍ ബ്രാന്‍ഡുകളായ ബാറ്റ ഇന്ത്യ, മെട്രോ ബ്രാന്‍ഡുകള്‍, കാമ്പസ് ആക്ടീവ്വെയര്‍, റിലാക്സോ ഫുട്വെയര്‍, ലിബര്‍ട്ടി ഷൂസ് എന്നിവയുടെ ഓഹരികളില്‍ തീരുമാനം പ്രതിഫലിച്ചില്ല.

X
Top