തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

സാധാരണ മണ്‍സൂണ്‍ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്, ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയിലേക്ക് കൂടുതല്‍ മുന്നേറുകയാണെന്ന് ഐഎംഡി (ഇന്ത്യന്‍ കാലവസ്ഥ വകുപ്പ്) അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കും. എല്‍നിനോയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ ഒരു ബന്ധവും കാണുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രധാന കാര്യങ്ങള്‍

ഇന്ത്യയില്‍ ജൂണില്‍ മഴ സാധാരണയിലും താഴെയാകാന്‍ സാധ്യതയുണ്ട്.

തെക്കന്‍ ഉപദ്വീപ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ജൂണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും.

2023 മെയ് മാസത്തില്‍ സാധാരണ മഴയേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉഷ്ണതരംഗങ്ങള്‍ കുറവാണ്.

അടുത്ത കുറച്ച് ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍, മധ്യ ഇന്ത്യയില്‍ മഴ ലഭിക്കും.

ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയിലേക്ക് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍.

ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാന്‍ സാധ്യത.

എല്‍നിനോയും ഇന്ത്യന്‍ മണ്‍സൂണും തമ്മില്‍ ഒരു ബന്ധവുമില്ല.

പസഫിക് സമുദ്രത്തില്‍ എല്‍ നിനോ സാഹചര്യങ്ങള്‍ 2024 വരെ തുടരും.

ഈ വര്‍ഷത്തെ മണ്‍സൂണ്‍ ദീര്‍ഘകാല ശരാശരിയുടെ 96% ആണെന്ന് ഐഎംഡി പ്രവചിക്കുന്നു.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ നിലയിലാകാന്‍ സാധ്യതയുണ്ട്.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മഴയുടെ കുറവ്, പെനിന്‍സുലര്‍ ഇന്ത്യയില്‍ അധികം.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ലഭിക്കുക ദീര്‍ഘകാല ശരാശരിയില്‍ 92 ശതമാനത്തില്‍ താഴെ മഴ.

X
Top