2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

വിപുലീകരണത്തിനായി 8,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഐജിഎൽ

മുംബൈ: സിഎൻജി സ്റ്റേഷനുകളുടെയും പൈപ്പ് ലൈനുകളുടെയും സിറ്റി ഗ്യാസ് ശൃംഖല വിപുലീകരിക്കാനും, പരിസ്ഥിതി സൗഹൃദ ഇന്ധനം വീടുകളിലേക്കും ഫാക്ടറികളിലേക്കും എത്തിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 8,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സിഎൻജി റീട്ടെയിലറായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎൽ). ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന് (IGL) നിലവിൽ ദേശീയ തലസ്ഥാനത്തും അതിന്റെ സമീപ നഗരങ്ങളിലും പ്രധാന പ്രവർത്തനങ്ങൾ ഉണ്ട്. കൂടാതെ, അടുത്തിടെ നടന്ന ലേല റൗണ്ടുകളിൽ സിറ്റി ഗ്യാസ് ലൈസൻസ് നേടിയ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ ജില്ലകളിൽ വലിയ രീതിയിൽ പ്രവർത്തനം വിപുലീകരിക്കാൻ കമ്പനി ശ്രമിക്കുകയാണ്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏഴ് പുതിയ ഭൂമിശാസ്ത്ര മേഖലകളിൽ (ജിഎ) 6,000 കോടി രൂപയുടെ കാപെക്‌സ് ചെലവഴിക്കൽ പദ്ധതിയിടുന്നതായും, ശേഷിക്കുന്ന തുക നിലവിലുള്ള പ്രവർത്തന മേഖലകളിലെ സാന്നിധ്യം ഏകീകരിക്കാൻ ഉപയോഗിക്കുമെന്നും കമ്പനി പറഞ്ഞു. നിലവിൽ നാല് സംസ്ഥാനങ്ങളിലെ 11 ജിഎകളിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) റീട്ടെയിൽ ചെയ്യാനുള്ള ലൈസൻസ് ഐജിഎല്ലിന് ഉണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിദിന ഗ്യാസ് വിൽപ്പന നിലവിലെ 6.99 എംഎംഎസ്‌സിഎംഡിയിൽ നിന്ന് 10 എംഎംഎസ്‌സിഎംഡിയായി ഉയർത്താനും, സിഎൻജി സ്റ്റേഷനുകളുടെ എണ്ണം നിലവിലുള്ള 711 ൽ നിന്ന് 1,100 ആയി വർദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം 167 സിഎൻജി സ്റ്റേഷനുകൾ സ്ഥാപിച്ചതായും, ഈ വർഷം 150 സ്ഥാപിക്കാൻ പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചു. ഗാർഹിക, ഗതാഗത, വാണിജ്യ മേഖലകളിലെ ഉപഭോക്താക്കൾക്ക് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) എന്നിവയുടെ വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്.

X
Top