യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഫിൻടെക് കമ്പനികൾ നിയമം പാലിച്ചില്ലെങ്കിൽ നടപടി:നിർമല സീതാരാമൻ

മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയുടെ പശ്ചാത്തലത്തിൽ ഫിൻടെക് ഇക്കോസിസ്റ്റത്തിലെ പ്രശ്‌നങ്ങളെ ഒരു മേഖലാ പ്രശ്‌നമായി കാണേണ്ടതില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ഈ മേഖലയ്ക്കുള്ള സർക്കാരിൻ്റെ പിന്തുണ സീതാരാമൻ ആവർത്തിച്ചു. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്നും പറഞ്ഞു.എന്നാൽ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് അവർ എടുത്തുപറഞ്ഞു.
ഫിൻടെക് കമ്പനികളിൽ  നിന്ന്, പൈൻ ലാബ്‌സിൻ്റെ അമ്രിഷ് റാവു, CRED-ലെ കുനാൽ ഷാ, ജൂപ്പിറ്ററിലെ ജിതേന്ദ്ര ഗുപ്ത, പോളിസിബസാറിൻ്റെ യാഷിഷ് ദാഹിയ എന്നിവർ പങ്കെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു.PhonePe, Google Pay, Razorpay എന്നിവയുടെ പ്രതിനിധികളും NPCI യുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
നിലവിലുള്ള ഫണ്ടിങ് വെല്ലുവിളികൾക്കിടയിലും, ഫിൻടെക് മേഖല ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഏറ്റവും ശക്തമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, നിരവധി ഫിൻടെക് സ്റ്റാർട്ടപ്പുകൾ വലിയ ഫണ്ടിംഗ് റൗണ്ടുകൾ നേടിയിട്ടുണ്ട്.Inc42-ൻ്റെ ഡാറ്റ പ്രകാരം, 2014-നും 2023-നും ഇടയിൽ മൊത്തം 726 ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പുകൾ $28 ബില്യൺ സമാഹരിച്ചു. കഴിഞ്ഞ വർഷം, നാല് ഫിൻടെക് കമ്പനികൾ – PhonePe, DMIFinance, Perfios, InsuranceDekho – ഓരോന്നും $100 മില്യനിലധികം സമാഹരിച്ചു.

X
Top