നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് എച്ച് യുഎല്‍

മുംബൈ: മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 2552 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരിക്കയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യുഎല്‍). മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.66 ശതമാനം അധികമാണിത്. വരുമാനം 10.81 ശതമാനം ഉയര്‍ന്ന് 15053 കോടി രൂപയായി.

ലാഭം പ്രതീക്ഷിയ്ക്കനുസൃതമാണെങ്കിലും വരുമാനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 15277 കോടി രൂപയുടെ വരുമാനവും 2584 കോടി രൂപ അറ്റാദായവുമാണ് കണക്കുകൂട്ടിയിരുന്നത്. മൊത്തം അളവ് വളര്‍ച്ച 4 ശതമാനം.

5 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. 22 രൂപയുടെ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 2022 നവംബറില്‍ 17 രൂപയുടെ ഇടക്കാല ലാഭവിഹിതം നല്‍കാന്‍ കമ്പനി തയ്യാറായിരുന്നു.

പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 7 ശതമാനം വര്‍ധിച്ച് 3,471 കോടി രൂപയായി. എബിറ്റമാര്‍ജിന്‍ 23.3 ശതമാനമായി കുറഞ്ഞു.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നിന്നും 90 ബിപിഎസ് താഴ്ച. ഫുഡ്‌സ് ആന്റ് റിഫ്രഷ്‌മെന്റ് വിഭാഗം 3 ശതമാനം വളര്‍ച്ച നേടി. വിലവര്‍ധനവും ചെലവ് കുറയലും കാരണം മൊത്തം മാര്‍ജിന്‍ 120 ബിപിഎസ് മെച്ചപ്പെട്ടിട്ടുണ്ട്.

1.56 ശതമാനം താഴ്ന്ന് 2465.60 രൂപയിലാണ് കമ്പനി ഓഹരി ട്രേഡ് ചെയ്യുന്നത്.

X
Top