റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

‘ബ്ലോക്കി’ലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോ‌ർട്ടുമായി ഹിൻഡൻബർഗ്

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനത്ത് നിന്നും ഗൗതം അദാനി കൂപ്പുകുത്താൻ കാരണമായ ഹിൻഡൻബർഗ് പുതിയ റിപ്പോ‌ർട്ടുമായി വീണ്ടും രംഗത്ത്.

ഇക്കുറി ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോ‌ർട്ടാണ് പുറത്തുവിട്ടത്. സ്ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചുവന്ന കമ്പനിയാണ് ബ്ലോക്ക്.

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണിമൂല്യം വ‌ർദ്ധിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്.

അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് റിസർച്ച് കമ്പനിയായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് നാലുദിവസത്തിനുള്ളിൽ വൻതകർച്ചയാണ് ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനുണ്ടായത്.

ലക്ഷക്കണക്കിന് കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം തുടരുകയാണ്.

X
Top