ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ധനകമ്മി ലക്ഷ്യം കൈവരിക്കും: റോയിട്ടേഴ്‌സ് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അതിന്റെ ധനകമ്മി ലക്ഷ്യം കൈവരിക്കുമെന്ന് റോയിട്ടേഴ്സ് പോള്‍. 2023/24 സാമ്പത്തിക വര്‍ഷത്തിലെ കടമെടുപ്പ് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 5.9% മാകും. മാര്‍ച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കടമെടുപ്പ് പ്രതീക്ഷിച്ച 6.4 ശതമാനത്തില്‍ കുറയും,പോളില്‍ പങ്കെടുത്ത 39 സാമ്പത്തിക വിദഗ്ധരില്‍ 34 പേരും പറഞ്ഞു.

ആസൂത്രണം ചെയ്തത് പ്രകാരമുള്ള മൂലധനചെലവിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചു. 2025/26 ഓടെ കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതില്‍ സര്‍ക്കാര്‍ വിജയിക്കുമോ എന്ന കാര്യത്തിലും ഭിന്നാഭിപ്രായമാണുള്ളത്.

പോളില്‍ പങ്കെടുത്ത പകുതി പേര്‍മാത്രമേ ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കൂന്നുള്ളൂ. മാത്രമല്ല, വോട്ടെടുപ്പില്‍ പങ്കെടുത്ത 38 പേരില്‍ പകുതി പേര്‍ മാത്രമാണ് സര്‍ക്കാര്‍ ചെലവ് ലക്ഷ്യം കൈവരിക്കുമെന്ന് പറഞ്ഞത്. പലിശനിരക്ക് വര്‍ദ്ധന ഗവണ്‍മെന്റ് ചെലവിനെ നിയന്ത്രിക്കുന്നതിനാല്‍ സമ്പദ്വ്യവസ്ഥ മന്ദഗതിയിലാകും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, ന്യൂഡല്‍ഹി അതിന്റെ മൂലധന ചെലവ് ഏകദേശം ഇരട്ടിയാക്കിയിട്ടുണ്ട്. എന്നാല്‍ നാല് തവണ കാപെക്സ് ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു. നടപ്പ് സാമ്പത്തികവര്‍ഷത്തിലും മൂലധന ചെലവ് ചെയ്യല്‍ ലക്ഷ്യത്തേക്കാള്‍ കുറവാണ്.

അതേസമയം മുന്‍വര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൊതു മൂലധനച്ചെലവിലെ വര്‍ദ്ധനവിന് ആനുപാതികമായി സ്വകാര്യമേഖല നിക്ഷേപം വര്‍ദ്ധിച്ചിട്ടില്ല. ബജറ്റില്‍ പ്രഖ്യാപിച്ച നടപടികള്‍ തൊഴിലവസരങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന്, 11 പേര്‍ തൊഴിലിനെ കാര്യമായി ബാധിക്കില്ലെന്ന് പറഞ്ഞു.

വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 10 ട്രില്യണ്‍ ഇന്ത്യന്‍ രൂപയുടെ (120 ബില്യണ്‍ ഡോളര്‍) റെക്കോഡ് മൂലധനച്ചെലവാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. റോയിട്ടേഴ്സ്് 8.85 ട്രില്യണ്‍ ഡോളര്‍ പ്രതീക്ഷിച്ച സ്ഥാനത്താണിത്.

X
Top