ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ

ന്യൂഡല്‍ഹി: ഉള്ളിയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. 2023 അവസാനം വരെ തീരുവ ബാധകമായിരിക്കും. വിതരണ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് നീക്കം.

ഇതുവഴി വില നിയന്ത്രിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പ്രധാന വിപണികളില്‍ ഉള്ളിവില കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്രയിലെ പിംപല്‍ഗാവ്, ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ ലസാല്‍ഗോവന്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില ഇരട്ടിയിലധികമായി.

മണ്‍സൂണ്‍ കുറവ് കാരണം കൃഷി കുറഞ്ഞതും ഊഹകച്ചവടവുമാണ് വില വര്‍ദ്ധനവിനിടയാക്കിയത്. കൂടാതെ റാബി സ്‌റ്റോക്ക് കുറഞ്ഞിട്ടുണ്ട്. സെപ്തംബറില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈയില്‍ പണപ്പെരുപ്പം 15 മാസത്തെ ഉയര്‍ന്ന നിരക്കായ 7.44 ശതമാനത്തിലെത്തിയിരുന്നു.

X
Top