ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഇന്ത്യയില്‍ പ്രതിവര്‍ഷം 1 ബില്യണ്‍ ഡോളര്‍ വിന്യസിക്കാന്‍ ജനറല്‍ അറ്റ്‌ലാന്റിക്

മുംബൈ: വരുംകാലയളവില്‍ പ്രതിവര്‍ഷം 1 ബില്യണ്‍ ഡോളര്‍ വരെ രാജ്യത്ത് നിക്ഷേപിക്കാന്‍ തയ്യാറാകുമെന്ന് ഗ്രോത്ത് ഇക്വിറ്റി നിക്ഷേപരായ ജനറല്‍ അറ്റ്‌ലാന്റിക്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികവിദ്യ സ്ഥാപനങ്ങളിലായിരിക്കും നിക്ഷേപം.സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കുമായി ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്വര്‍ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഈ നയം മാറ്റം തങ്ങള്‍ നിരീക്ഷിച്ചുവരികയാണ്, ജനറല്‍ അറ്റ്‌ലാന്റിക് മാനേജിംഗ് ഡയറക്ടറും ഇന്ത്യ മേധാവിയുമായ ശന്തനി റസ്‌തോഗി ബ്ലുംബര്‍ഗിനോട് പറഞ്ഞു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ജനറല്‍ അറ്റ്‌ലാന്റിക് കഴിഞ്ഞ രണ്ട് ദശാബ്ദമായി 4 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ വിന്യസിച്ചിട്ടുണ്ട്. 71 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ആഗോളതലത്തില്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിനുളളത്.

ഈയിടെ പ്രതിവര്‍ഷം 1.2 ബില്യണോളം ദക്ഷിണപടിഞ്ഞാറന്‍ ഏഷ്യയിലും നിക്ഷേപിച്ചു. ഫോണ്‍പേയാണ് ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ പിന്തുണയുള്ള ഇന്ത്യയിലെ പ്രധാന സ്റ്റാര്‍ട്ടപ്പ്. . വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേയില്‍ 450 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണുള്ളത്.

കയറ്റുമതി അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെ പിന്തുണയ്ക്കുന്നതില്‍ നിന്ന് ആഭ്യന്തര ഉപഭോഗം ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഒരു ദശാബ്ദമായി ജനറല്‍ അറ്റ്‌ലാന്റിക് .പ്രധാനമായും ഉപഭോക്തൃ കേന്ദ്രീകൃത എന്റര്‍പ്രൈസ് സോഫ്‌റ്റ്വെയര്‍, ആരോഗ്യ പരിരക്ഷ, ധനകാര്യ സേവന കമ്പനികള്‍ എന്നിവയിലാണ് നിക്ഷേപമെന്ന് രസ്‌തോഗി പറഞ്ഞു.

X
Top