നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

വിദേശ നാണ്യ കരുതല്‍ കാഴ്ചവസ്തുവല്ല, ആവശ്യത്തിന് ഉപയോഗിക്കാനുള്ളത് – ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: വിദേശ നാണ്യ ശേഖരം ഒരു കാഴ്ചവസ്തുവല്ലെന്നും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനുള്ളതാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കരുതല്‍ ശേഖരം, റിസര്‍വ് ബാങ്ക് വിവേചനരഹിതമായി ഉപയോഗിക്കുന്നതായി നിരീക്ഷണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടിയെ പ്രതിരോധിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയത്. ‘

മഴയുള്ളപ്പോള്‍ മാത്രമാണ് ഞങ്ങള്‍ കുടയെടുക്കുന്നത്,’ ദാസ് ആലങ്കാരികമായി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ-ഉക്രൈന്‍ യുദ്ധകാരണമുള്ള ചരക്ക് വില വര്‍ധനവും കേന്ദ്രബാങ്കുകളുടെ നിരക്ക് വര്‍ധനവും കാരണം രൂപ സര്‍വകാല താഴ്ച വരിച്ചിരുന്നു.

2022 ല്‍ മാത്രം 10 ശതമാനത്തിലേറെയാണ് ഇന്ത്യന്‍ കറന്‍സി താഴ്ചവരിച്ചത്. ഇതിനെ തുടര്‍ന്നാണ് കരുതല്‍ ശേഖരം കുറയ്ക്കാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരായത്. നവംബര്‍ 4 വരെ 530 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വിദേശ നാണ്യകരുതല്‍.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 111 ബില്യണ്‍ ഡോളറന്റെ കുറവ്.

X
Top