ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഫ്യൂച്ചർ എന്റർപ്രൈസസ് 126 കോടിയുടെ തിരിച്ചടവ് വീഴ്ച വരുത്തി

ന്യൂഡെൽഹി: ഒറ്റത്തവണ പുനർനിർമ്മാണ (ഒടിആർ) സ്കീമിന് കീഴിൽ എൻസിഡികൾക്കായി ഉള്ള 98.35 കോടി രൂപയുടെയും ബാങ്കുകൾക്ക് നൽകാനുള്ള 27.78 കോടി രൂപയുടെയും ബാധ്യത ഉൾപ്പെടെ, കടക്കെണിയിലായ ഫ്യൂച്ചർ എന്റർപ്രൈസസ് 2022 സെപ്തംബറിൽ മൊത്തം 126.13 കോടി രൂപയുടെ പ്രിൻസിപ്പൽ തുക കുടിശ്ശിക വരുത്തി.

ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കമ്പനി 2020 ഒക്ടോബർ 27-മുതൽ ഒടിആർ സ്കീമിന് കീഴിലാണ്. ഒടിആർ സ്കീമിന്റെ ഭാഗമായ വിവിധ ബാങ്കുകൾക്കും വായ്പക്കാർക്കും 126.13 കോടി രൂപയുടെ തുക അടയ്ക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 30 ആയിരുന്നു.

ബാങ്കുകളോടും വായ്പ ദാതാക്കളോടുമുള്ള മേൽപ്പറഞ്ഞ ബാധ്യതകൾ നിശ്ചിത തീയതിയിൽ നിറവേറ്റാൻ കമ്പനിക്ക് കഴിഞ്ഞിലെന്ന് എഫ്ഇഎൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നി ബാങ്കുകൾക്കുള്ള തിരിച്ചടവിലാണ് കമ്പനി വീഴ്ച വരുത്തിയത്.

മറ്റ് ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനങ്ങളെപ്പോലെ ആസ്തികളുടെ ധനസമ്പാദനത്തിലൂടെ കടം തീർക്കാൻ എഫ്ഇഎൽ ഉദ്ദേശിക്കുന്നു. നിർമ്മാണം, വ്യാപാരം, ആസ്തികൾ പാട്ടത്തിന് നൽകൽ, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ്.

X
Top