കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

എഫ്പിഒ അറ്റ വില്‍പന ജനുവരിയില്‍ 17000 കോടി കവിഞ്ഞു

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ഈ ആഴ്ചയിലുടനീളം അറ്റ വില്‍പനക്കാരായി. വെള്ളിയാഴ്ചമാത്രം 5,970 കോടിയിലധികം രൂപയാണ് ഇവര്‍ പിന്‍വലിച്ചത്. ചൈന ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് തുടങ്ങിയ വിലകുറഞ്ഞ വിപണികളാണ് നിലവില്‍ വിദേശ നിക്ഷേപകരുടെ ലക്ഷ്യ സ്ഥാനങ്ങള്‍.

ഷോര്‍ട്ടിംഗാണ് ഈ മാസം എഫ്പിഐകളെ സംബന്ധിച്ച് ലാഭകരമായതെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. അദാനി ഓഹരികളുടെ തകര്‍ച്ചയോടൊപ്പം എഫ്പിഐകളുടെ പിന്‍മാറ്റവും ജനുവരി 27 ന് വിപണിയെ ബാധിച്ചു. എന്‍എസ്ഡിഎല്‍ കണക്കുകള്‍ പ്രകാരം, ജനുവരിയില്‍ ഇതുവരെ 17,023 കോടി രൂപയാണ് എഫ്പിഐകള്‍ പിന്‍വലിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച അറ്റ വില്‍പനക്കാരായപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 4252.33 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ജനുവരിയില്‍ 29,232.29 കോടി രൂപയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്.

ഡിസംബറില്‍ ഇത് 14,231.09 കോടി രൂപയായിരുന്നു.

X
Top