പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

രണ്ടാഴ്ചയിലെ ഇടിവിന് ശേഷം വിദേശ നാണ്യ ശേഖരം ഉയര്‍ന്നു

മുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 595.067 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 5.929 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. മുന്‍ ആഴ്ചയില്‍ ശേഖരം 4.339 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 589.138 ബില്യണ്‍ ഡോളറായിരുന്നു.

ഒരു മാസത്തെ താഴ്ന്ന നിലവാരമാണിത്.

വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 5.270 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 526.201 ബില്യണ്‍ ഡോളറാണ്. സ്വര്‍ണ്ണശേഖരം 655 മില്യണ്‍ കൂടി 45.557 ബില്യണ്‍ ഡോളറായപ്പോള്‍ സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റസ് (എസ്ഡിആര്‍) 6 മില്യണ്‍ ഉയര്‍ന്ന് 18.186 ബില്യണും അന്തര്‍ദ്ദേശീയ നാണയനിധിയിലെ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 10 മില്യണ്‍ വര്‍ദ്ധിച്ച് 18.186 ബില്യണ്‍ ഡോളറുമായി.

2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം റെക്കോര്‍ഡ് ഉയരം കൈവരിക്കുന്നത്. 645 ബില്യണ്‍ ഡോളര്‍. അതിന് ശേഷം ക്രമേണ താഴ്ന്നു.

ഡോളറിനെതിരെ രൂപയുടെ ഇടിവ് തടയാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തുകയാണ്. ഇത് ഫോറക്സ് കിറ്റിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.

X
Top