വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

വിദേശ നാണ്യ ശേഖരം ഒന്നിലധികം വര്‍ഷത്തെ താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: ഒക്ടോബര്‍ 14 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 4.5 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 528.37 ബില്ല്യണ്‍ ഡോളറിലെത്തി. ഒന്നിലധികം വര്‍ഷത്തെ കുറഞ്ഞ നിലവാരമാണിത്. രൂപയുടെ മൂല്യമിടിവ് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടത്തിയ ഇടപെടല്‍ കാരണമാണ് വിദേശ വിനിമയ കരുതല്‍ ശേഖരം കുറയുന്നത്.

കറന്‍സി മാര്‍ക്കറ്റിലുള്ള ആര്‍ബിഐയുടെ ഇടപെടലിനെ തുടര്‍ന്ന് വിദേശ കറന്‍സി ആസ്തികളില്‍ 2.83 ബില്ല്യണ്‍ കുറഞ്ഞ് 468.67 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ വിദേശവിനിമയ കരുതല്‍ ശേഖരം കുറയുകയായിരുന്നു. സ്വര്‍ണ്ണശേഖരത്തില്‍ 1.50 ബില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്.

സ്വര്‍ണ്ണശേഖരം 37.45 ബില്ല്യണ്‍ ഡോളറിന്റേതായി. ഫെഡ് റിസര്‍വ് പലിശനിരക്കുയര്‍ത്തുന്നത് ഡോളറിനെ ശക്തിപ്പെടുത്തുന്നതാണ് രൂപയുടെ മൂല്യം കുറയ്ക്കുന്നത്. ആഭ്യന്തര വളര്‍ച്ച കുറയുന്ന സാഹചര്യത്തില്‍ വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും രൂപയെ പ്രതികൂലമായി ബാധിച്ചു.

നിലവില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 82.35 എന്ന റെക്കോര്‍ഡ് താഴ്ചയിലാണുള്ളത്. രൂപയുടെ മൂല്യം ഇനിയുമിടിയുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ഒക്ടോബര്‍ 7 ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ ശേഖരം അപ്രതീക്ഷിതമായി ഉയര്‍ന്നിരുന്നു.

സ്വര്‍ണ്ണ കരുതല്‍ ശേഖരത്തിലെ നേട്ടം ഫോറെക്സ് കരുതല്‍ ശേഖരത്തെ 204 മില്യണ്‍ ഡോളര്‍ ആയി ഉയര്‍ത്തുകയായിരുന്നു. സെപ്തംബര്‍ 30ന് അവസാനിച്ച ആഴ്ചയില്‍ 2020 ജൂലൈ മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ ശേഷമാണ് ഒക്ടോബര്‍7 ന് ശേഖരം ഉയര്‍ന്നത്.

രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച തടയാന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനോടകം 114 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. ആഗോള തലത്തില്‍ 1 ട്രില്ല്യണ്‍ ഡോളര്‍ അഥവാ മൊത്തം ശേഖരമായ 12 ട്രില്ല്യന്റെ 7.8 ശതമാനമാണ് കേന്ദ്രബാങ്കുകള്‍ വിറ്റഴിച്ചത്.

X
Top