ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്

ജനുവരിയിൽ വിദേശനിക്ഷേപകർ പിൻവലിച്ചത് 64,156 കോടി രൂപ

ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ച, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ബോണ്ട് യീൽഡിലെ വർദ്ധനവ് തുടങ്ങിയവ കാരണം ജനുവരിയിൽ ഇതുവരെ വിദേശനിക്ഷേപകർ പിൻവലിച്ചത് 64,156 കോടി രൂപ.

ഡിസംബറിൽ വിദേശനിക്ഷേപകർ 15,446 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ഈ ഇടിവ്.
ഡോളറിനെതിരെ രൂപയുടെ ഇടിവാണ് ഓഹരി വിപണിയെ ഏറ്റവുമധികം ബാധിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 86 കടന്നിരിക്കുകയാണ്. ഇന്ത്യൻ രൂപയുടെ തുടർച്ചയായ മൂല്യത്തകർച്ച ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റിൽ നിന്ന് പണം പിൻവലിക്കാൻ വിദേശ നിക്ഷേപകർക്ക് മേൽ കാര്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

അതേസമയം ട്രംപിന്റെ നയങ്ങളെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. ട്രംപിന്റെ നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ എന്ന ചിന്തയിൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്.

X
Top