ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

ആദ്യത്തെ സ്വകാര്യ അര്‍ദ്ധചാലക നിര്‍മാണ കേന്ദ്രം ആന്ധ്രയില്‍

ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ അര്‍ദ്ധചാലക നിര്‍മാണ കേന്ദ്രം ആന്ധ്രാപ്രദേശില്‍ സ്ഥാപിക്കും.

ഇന്‍ഡിചിപ്പ് സെമികണ്ടക്ടേഴ്സ് ലിമിറ്റഡും ജപ്പാനില്‍ നിന്നുള്ള ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണറായ യിറ്റോവ മൈക്രോ ടെക്നോളജിയും ചേര്‍ന്നാണ് ഇത് നിര്‍മിക്കുക. ഇരു കമ്പനികളും ആന്ധ്രാ സര്‍ക്കാരുമായി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. 14,000 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി.

ഈ അത്യാധുനിക സൗകര്യം സിലിക്കണ്‍ കാര്‍ബൈഡ് (എസ് ഐ സി ) ചിപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്കും സുസ്ഥിരത ലക്ഷ്യങ്ങള്‍ക്കും സംഭാവന നല്‍കും.

ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പരിസ്ഥിതി വ്യവസ്ഥയും സഹിതം കുര്‍ണൂലിലെ ഒര്‍വക്കല്‍ മെഗാ ഇന്‍ഡസ്ട്രിയല്‍ ഹബ്ബില്‍ ഭൂമി നല്‍കുമെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ എസ് ഐ സി ഫാബ് സൗകര്യം പ്രതിമാസം 10,000 വേഫറുകളുടെ ഉല്‍പാദന ശേഷിയോടെ ആരംഭിക്കും. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പ്രതിമാസം 50,000 വേഫറുകള്‍ വരെ ഇത് ഉയരും.

തന്ത്രപ്രധാനമായ ഈ നിക്ഷേപം ഇന്ത്യയുടെ ആത്മ നിര്‍ഭര്‍ ഭാരത് വീക്ഷണവുമായി യോജിപ്പിച്ചിട്ടുണ്ട്.

കൂടാതെ ഊര്‍ജ്ജ-കാര്യക്ഷമമായ സാങ്കേതികവിദ്യകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പരിഹാരങ്ങള്‍ എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള ആവശ്യകതയെയും പദ്ധതി ലക്ഷ്യമിടുന്നതായി ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.

ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷിന്റെയും വ്യവസായ മന്ത്രി ടിജി ഭരതിന്റെയും സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്.

X
Top