ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഫിൻ‌ടെക് വായ്പ ദാതാക്കൾ 18,000 കോടി രൂപയുടെ വായ്പ വിതരണം നടത്തിയതായി റിപ്പോർട്ട്

ഡൽഹി: ഫിൻ‌ടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർ‌മെന്റിന്റെ (ഫേസ്) റിപ്പോർട്ട് അനുസരിച്ച് ഫിനാൻഷ്യൽ ടെക്‌നോളജി/ഫിൻ‌ടെക് ലെൻഡിംഗ് കമ്പനികൾ 2021-22 സാമ്പത്തിക വർഷത്തിൽ അവരുടെ വിതരണം ഇരട്ടിയാക്കി. ഈ കാലയളവിൽ മൊത്തം 18,000 കോടി രൂപയുടെ മൂല്യത്തിൽ 2.66 കോടി വായ്പകൾ ഈ കമ്പനികൾ വിതരണം ചെയ്തതായി റിപ്പോർട്ട് വ്യക്തമാകുന്നു. ഫിൻ‌ടെക് ലെൻഡേഴ്‌സ് അംഗ കമ്പനികൾക്കായുള്ള വ്യവസായ അസോസിയേഷനും സ്വയം നിയന്ത്രണ സ്ഥാപനവുമായ ഫേസ്, ഇന്ത്യയിലെ ഡിജിറ്റൽ ലെൻഡിംഗ് മാർക്കറ്റിന്റെ 50% ത്തിലധികം പ്രതിനിധീകരിക്കുന്നു.
ഫേസ് അംഗ കമ്പനികൾ 21-22- സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്ത വായ്പകളുടെ നാലിലൊന്ന് മൂല്യം സ്വന്തം ബാലൻസ് ഷീറ്റ് വഴിയും ബാക്കിയുള്ളവ മറ്റ് നിയന്ത്രിത സ്ഥാപനങ്ങളുമായും, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായുള്ള (NBFCs) പങ്കാളിത്തത്തിലുമാണ്. 16% വിതരണവുമായി മഹാരാഷ്ട്രയാണ് മുന്നിലെത്തിയതെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മൊത്തത്തിൽ 44% പ്രതിനിധികരിക്കുന്നുണ്ടെന്നും റിപ്പോർട്ട് കാണിക്കുന്നു. കൂടാതെ, വ്യക്തികൾ, എമർജൻസി, ഉപഭോഗം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾക്കായി എടുക്കുന്നു 98% ലോണുകളും വ്യക്തിഗത വായ്പകളായി തരംതിരിച്ചിട്ടുണ്ടെന്ന് ഡാറ്റ വെളിപ്പെടുത്തി.
കൂടാതെ, വിതരണം ചെയ്ത എല്ലാ വായ്പകളുടെയും 80% ആറ് മാസത്തിൽ താഴെ കാലാവധിയുള്ള ഹ്രസ്വകാല വായ്പകളാണെന്നും, ശരാശരി വായ്പ തുക 14,000 രൂപയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വായ്പ ദാതാക്കൾ ശമ്പളമുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ സേവനം നൽകിയാതായി ഡാറ്റ വ്യക്തമാകുന്നു. കൂടാതെ, ഈ വായ്പകളുടെ 10 ഉപഭോക്താക്കളിൽ എട്ട് പേരും ബിരുദധാരികൾ/ ഉയർന്ന യോഗ്യതയുള്ളവരാണെന്നും, ഇഷ്‌ടാനുസൃതവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ക്രെഡിറ്റ് നൽകിക്കൊണ്ട് താഴ്ന്ന, ഇടത്തരം വരുമാനമുള്ള വിഭാഗങ്ങളിൽ നിന്നുള്ള യുവ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിൽ ഫിൻടെക് വായ്പകാരുടെ പങ്ക് റിപ്പോർട്ടിൽ നിന്നുള്ള ട്രെൻഡുകൾ കാണിക്കുന്നുവെന്ന് ഫേസ്-ലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുഗന്ധ് സക്‌സേന പറഞ്ഞു.

X
Top