ലിഥിയം തേടി 4 പ്രമുഖ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ത്യരാജ്യത്തെ ടെലികോം നിരക്കുകൾ 15 ശതമാനം വരെ ഉയരുമെന്ന് റിപ്പോർട്ട്വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുമായി കേരളംഅമേരിക്കന്‍ തീരുവയിലെ ചാഞ്ചാട്ടത്തിൽ വലഞ്ഞ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍സ്വർണവില: നിലവിലെ സാഹചര്യം ആശങ്കാജനകമല്ലെന്ന് ധനമന്ത്രി

എഡ് ടെക്ക് കമ്പനി നെക്സ്റ്റ് വേവ് 275 കോടി രൂപ സമാഹരിച്ചു

കൊച്ചി: നൈപുണ്യ വികസന കമ്പനിയായ നെക്സ്റ്റ് വേവ് അന്താരാഷ്ട്ര സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലിന്‍റെ (ജിപിസി) നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ധനസമാഹരണത്തിലൂടെ 275 കോടി രൂപ കരസ്ഥമാക്കി.

നെക്സ്റ്റ് വേവിന്‍റെ നിലവിലുള്ള വെഞ്ചര്‍ നിക്ഷേപകരായ ഓറിയോസ് വെഞ്ചര്‍ പാര്‍ട്ട്ണേഴ്സും ഇതില്‍ പങ്കാളിയായിരുന്നു.

ഐഐടി ബോംബെ, ഐഐടി ഖരഗ്പൂര്‍, ഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശശാങ്ക് റെഡ്ഡി ഗുജുല, അനുപം പെഡാരിയ, രാഹുല്‍ അറ്റുലുരി എന്നിവര്‍ സ്ഥാപിച്ച നെക്സ്റ്റ് വേവ് പുതുതലമുറ സാങ്കേതികവിദ്യാ തൊഴിലുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ നൈപുണ്യ പ്ലാറ്റ്ഫോമാണ്.

തങ്ങളുടെ പരിശീലനത്തിലൂടെ തൊഴിലിന് ഉചിതമായ നൈപുണ്യം നേടിയ സാങ്കേതികവിദ്യാ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതില്‍ ഈ കമ്പനി വന്‍ വിജയമാണ് കൈവരിച്ചിരിക്കുന്നത്.

അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ഫോര്‍ച്യൂണ്‍ 500-ല്‍ ഉള്‍പ്പെട്ട വന്‍കിടക്കാര്‍ വരെയുള്ള 1250-ല്‍ ഏറെ കമ്പനികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെക്സ്റ്റ് വേവില്‍ പഠിച്ച ആയിരങ്ങളെ ജോലിക്കായി തെരഞ്ഞെടുത്തത്.

ഈ ഇടപാടില്‍ നെക്സ്റ്റ് വേവിന്‍റെ സാമ്പത്തിക ഉപദേശകരായി പ്രവര്‍ത്തിച്ചത് അവെന്‍ഡസ് ക്യാപിറ്റലാണ്. ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്‍റ് കമ്പനിയും സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസും നെക്സ്റ്റ് വേവിന്‍റെയും ജിപിസിയുടേയും നിയമോപദേശകരായി പ്രവര്‍ത്തിച്ചു.

X
Top