ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾഇന്ത്യയ്‌ക്കെതിരെ 20-25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രമ്പ്

ഗോഫസ്റ്റിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: കോര്‍പറേറ്റ് പാപ്പരത്ത പ്രക്രിയ സ്വമേധയ ആരംഭിച്ച ഗോഫസ്റ്റിന് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

ഇനിയൊരറിപ്പുണ്ടാകുന്നത് വരെ ടിക്കറ്റ് വില്‍പന നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഗോഫസ്റ്റ്.

അതേസമയം പാപ്പരത്ത പരിഹാര ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഗോഫസ്റ്റ്, ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനോടാവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ പി നാഗേഷും പ്രഞ്ജല്‍ കിഷോറുമാണ് കമ്പനിയെ പ്രതിനിധീകരിച്ച് ട്രൈബ്യൂണലിന് മുന്നില്‍ ഹാജരായത്.

ഹര്‍ജിയില്‍ ഉത്തരവ് നല്‍കാന്‍ മെയ് 4ന് ട്രിബ്യൂണല്‍ വിസമ്മതിച്ചിരുന്നു.

പകരം ഉത്തരവ് മറ്റൊരുദിവസത്തേയ്ക്ക് മാറ്റി. പാപ്പരത്ത നടപടികള്‍ ആരംഭിക്കുന്നതിലൂടെ എയര്‍ലൈനിനെ രക്ഷിച്ചെടുക്കാനാകുമെന്ന് അഭിഭാഷകര്‍ വാദിച്ചു.

വിമാനം പാട്ടത്തിന് നല്‍കിയവര്‍, അതിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തുടങ്ങിയെന്ന് അവര്‍ ബോധിപ്പിക്കുന്നു.

17 വര്‍ഷത്തിലേറെയായി സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ് മെയ് 15 വരെ ടിക്കറ്റ് വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

X
Top