രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

പലിശ നിരക്ക് കൂടിയിട്ടും ഭവനവായ്പ ഡിമാന്റ് 42 ശതമാനം കൂടി- സര്‍വേ

ന്യൂഡല്‍ഹി: ഒക്ടോബര്‍-ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെ ഭവനവായ്പ വിതരണം 42 ശതമാനം ഉയര്‍ന്നു. നോബ്രോക്കര്‍ എന്ന സ്ഥാപനം നടത്തിയ സര്‍വേയാണ് ഇക്കാര്യം പറയുന്നത്. ബെംഗളൂരു, പൂനെ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളിലെ 2,000 ഭവന വായ്പ ഉപഭോക്താക്കളിലാണ് സര്‍വേ നടത്തിയത്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 120 ശതമാനം വര്‍ധനവാണ് ഡിസംബര്‍ പാദത്തില്‍ ഭവന വായ്പ ഡിമാന്റിലുണ്ടായത്. ഭവനവായ്പകള്‍ നേടുന്ന മില്ലേനിയലുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. വീട് വാങ്ങാനൊരുങ്ങുന്ന 25-35 പ്രായപരിധിയിലുള്ളവരില്‍ 27 ശതമാനം വായ്പ തെരഞ്ഞെടുക്കാനൊരുങ്ങുന്നു.

കോവിഡിന് മുമ്പ് ഇത് 17 ശതമാനമാണ്.ഭവനവായ്പകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായം 36 ആയി കുറഞ്ഞതോടെ, കൂടുതല്‍ ‘ലേറ്റ് മില്ലേനിയലുകളും’ വീട് വാങ്ങാന്‍ ഉത്സുകരായി.വീട് വാങ്ങുന്നത് തങ്ങളെ ഒരു നഗരത്തില്‍ കെട്ടിയിടും എന്ന് കരുതിയിരുന്ന യുവജനങ്ങള്‍ റിയല്‍ എസ്റ്റേറ്റിനെ ഒരു മികച്ച നിക്ഷേപമാക്കുകയാണ് ഇപ്പോള്‍.

X
Top