ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

കാപ്പി കയറ്റുമതിയില്‍ ഇടിവ്

ന്യൂഡല്‍ഹി: എല്‍നിനോ ആഘാതങ്ങള്‍ക്കിടെ രാജ്യത്തിന്റെ കാപ്പി കയറ്റുമതി ഇടിഞ്ഞു. വില വര്‍ധനവും റോബസ്റ്റ ബീന്‍സിന്റെ ക്ഷാമവുമാണ് കയറ്റുമതിയെ ബാധിച്ചത്. 2023 ജൂണ്‍ 30 ന് അവസാനിച്ച ആറ് മാസത്തില്‍ കാപ്പി കയറ്റുമതിയില്‍ 2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഈ കാലയളവില്‍ 2,18,192 ടണ്‍ മാത്രമാണ് കയറ്റുമതി ചെയ്യാനായത്. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന റോബസ്റ്റ ചെറി ആദ്യ പകുതിയില്‍ 13 ശതമാനം ഇടിഞ്ഞു.മാത്രമല്ല, വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് കയറ്റുമതിക്കാര്‍ കണക്കുകൂട്ടുന്നു.

2022-23 ലെ കോഫി ബോര്‍ഡ് കണക്കാക്കിയ 2,59,000 ടണ്ണിനേക്കാള്‍ 30 ശതമാനം കുറവാണ് ഇത്തവണ റോബസ്റ്റ വിള.2022 ല്‍ കയറ്റുമതി 4 ലക്ഷം ടണ്ണിലെത്തിയിരുന്നു.ഉയര്‍ന്ന ഉത്പാദനത്തേയും ഡിമാന്റിനേയും തുടര്‍ന്നാണിത്.

ഇന്ത്യയിലെ കാപ്പി ഉല്‍പാദനം 70 ശതമാനം റോബസ്റ്റ ബീന്‍സും 30 ശതമാനം അറബിക്ക ബീന്‍സുമാണ്. ഉത്പാദനത്തിന്റെ 70 ശതമാനവും രാജ്യം കയറ്റുമതി ചെയ്യുന്നു.

X
Top