നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

സിപ്ലയുടെ ക്യാൻസർ മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി

മുംബൈ: വിവിധതരം ക്യാൻസറുകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നായ ലെനാലിഡോമൈഡ് ക്യാപ്‌സ്യൂളിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചതായി അറിയിച്ച് പ്രമുഖ മരുന്ന് നിർമ്മാതാക്കളായ സിപ്ല.

കമ്പനിയുടെ 5 മില്ലിഗ്രാം, 10 മില്ലിഗ്രാം, 15 മില്ലിഗ്രാം, 25 മില്ലിഗ്രാം വീര്യമുള്ള ഉൽപ്പന്നത്തിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അന്തിമ അനുമതി ലഭിച്ചതായി സിപ്ല റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

മുതിർന്നവരിലെ മൾട്ടിപ്പിൾ മൈലോമ, മൈലോഡിസ്‌പ്ലാസ്റ്റിക് സിൻഡ്രോം, മാന്റിൽ സെൽ ലിംഫോമ, ഫോളികുലാർ ലിംഫോമ, മാർജിനൽ സോൺ ലിംഫോമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് ലെനലിഡോമൈഡ്.

ഐക്യുവിഐഎ ഡാറ്റ പ്രകാരം കഴിഞ്ഞ 12 മാസ കാലയളവിൽ ഈ ക്യാപ്‌സ്യൂളുകൾക്ക് യുഎസിൽ ഏകദേശം 2.58 ബില്യൺ ഡോളറിന്റെ വിൽപ്പന ഉണ്ടായിരുന്നു. അനുമതി ലഭിച്ചതിനാൽ ഉൽപ്പന്നം ഉടൻ ലഭ്യമാകുമെന്ന് സിപ്ല അഭിപ്രായപ്പെട്ടു. ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 1.95 ശതമാനം ഉയർന്ന് 1,061 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top