2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ചെന്നൈ പെട്രോളിയം കോർപ്പറേഷന്റെ അറ്റാദായത്തിൽ ഇടിവ്

ചെന്നൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 16.93 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി ചെന്നൈ പെട്രോളിയം കോർപ്പറേഷൻ. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ കമ്പനി 61.05 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

കൂടാതെ ഇത് ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയ 2,357.62 കോടി രൂപയുടെ അറ്റാദായത്തെക്കാൾ വളരെ കുറവാണ്. പ്യുവർ-പ്ലേ റിഫൈനിംഗ് കമ്പനിയുടെ മൊത്ത വരുമാനത്തിലുണ്ടായ ഇടിവാണ് തുടർച്ചയായ അടിസ്ഥാനത്തിൽ അറ്റാദായം കുത്തനെ ഇടിയാൻ കാരണമായത്.

സമാനമായി കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം, തുടർച്ചയായ അടിസ്ഥാനത്തിൽ 20 ശതമാനം ഇടിഞ്ഞ് 22,898.37 കോടി രൂപയായി കുറഞ്ഞു. എന്നിരുന്നാലും, വാർഷികാടിസ്ഥാനത്തിൽ ഇതിന്റെ മൊത്തവരുമാനം മുൻവർഷത്തെ പാദത്തെ അപേക്ഷിച്ച് 43 ശതമാനം വർധിച്ച് 13,090.13 കോടി രൂപയായി.

ഇന്ത്യാ ഗവൺമെന്റ് (GOI), അമോക്കോ, നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി (NIOC) എന്നിവയുടെ സംയുക്ത സംരംഭമാണ് ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. എൽപിജി, മോട്ടോർ സ്പിരിറ്റ്, മണ്ണെണ്ണ, ഡീസൽ, നാഫ്ത, ബിറ്റുമെൻ, ലൂബ് ബേസ് സ്റ്റോക്കുകൾ, പാരഫിൻ വാക്സ്, ഇന്ധന എണ്ണ, ഏവിയേഷൻ ടർബൈൻ ഇന്ധനം എന്നിവയാണ് കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങൾ.

X
Top