ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

ലോകത്ത് കേബിള്‍ ടിവി ഉപഭോക്താക്കള്‍ കുത്തനെ കുറയുന്നു

ഹൈദരാബാദ്: ആഗോള തലത്തില്‍ സ്മാർട് ടിവി സേവനങ്ങള്‍ക്ക് പ്രചാരമേറുന്നതായി പഠനം. അതിന്റെ അനന്തരഫലമെന്നോണം കേബിള്‍ ടിവി, ഓവർ ദി എയർ ടിവി സേവനങ്ങളുടെ ഉപയോഗം വൻതോതില്‍ കുറഞ്ഞുവരികയാണെന്നും നീല്‍സെൻ ദി ഗേജിന്റെ 2025 മേയിലെ റിപ്പോർട്ടില്‍ പറയുന്നു.

ഇപ്പോഴും പരമ്പരാഗത കേബിള്‍ ടിവി ഉപയോഗിക്കുന്നവരുണ്ട്. ഒന്നിലധികം റിമോട്ടുകള്‍ ഉപയോഗിക്കുന്നതും, എളുപ്പം പഠിച്ചെടുക്കാനാവാത്ത സ്മാർട് ടിവി റിമോട്ടുകളിലെ നാവിഗേഷനുമെല്ലാം കാരണമാണ് താരതമ്യേന എളുപ്പവും വളരെ നാളായി ശീലമായതുമായ കേബിള്‍ ടിവിയെ തന്നെ ആളുകള്‍ ആശ്രയിക്കുന്നത്.

വർഷങ്ങള്‍ക്ക് മുമ്പാണ് കേബിള്‍ ടിവി ഉപയോഗം അതിന്റെ പാരമ്യത്തിലെത്തിയത്. ഇപ്പോഴത് തകർച്ചയുടെ പാതയിലാണെന്ന് പഠനം വ്യക്തമാക്കുന്നു.

നീല്‍സണ്‍ ദി ഗേജിന്റെ മേയിലെ റിപ്പോർട്ട് അനുസരിച്ച്‌ ഓണ്‍ലൈൻ സ്ട്രീമിങ് സേവനങ്ങള്‍ക്കാണ് ടിവിയില്‍ കാഴ്ചക്കാർ കൂടുതലുള്ളത്. 44.8 ശതമാനം ഇക്കൂട്ടരാണ്. കേബിള്‍ ടിവിയുടെ കാഴ്ചക്കാർ 24.1 ശതമാനവും ഓവർ ദി എയർ ടിവി സംപ്രേഷണത്തിന് 20.1 ശതമാനം കാഴ്ചക്കാരുമാണുള്ളത്.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി കേബിള്‍ ടിവി സേവനദാതാക്കളുടെ വിപണിവിഹിതം ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ ട്രെൻഡിന് മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

റിപ്പോർട്ട് അനുസരിച്ച്‌ സ്ട്രീമിങ് സേവനങ്ങളില്‍ യൂട്യൂബ്, നെറ്റ്ഫ്ളിക്സ്, ഡിസ്നീ, പ്രൈം വീഡിയോ തുടങ്ങിയവയാണ് മുന്നില്‍.

ഇന്ത്യയിലും സമാനമായ പ്രവണതയാണുള്ളത്. ഇന്ത്യയിലെ പേ ടിവി ഉപഭോക്താക്കളുടെ എണ്ണം 2018ല്‍ 15.1 കോടി ഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 11.1 കോടിയായി കുറഞ്ഞുവെന്നാണ് ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ടിവി ഫെഡറേഷനും അക്കൗണ്ടിങ് കമ്പനിയായ ഇവൈ യും ചേർന്ന് പുറത്തുവിട്ട 2025 ജൂണിലെ റിപ്പോർട്ടില്‍ പറയുന്നത്.

2030-ഓടെ ഇത് 7.1 കോടിയെത്തുമെന്നാണ് അനുമാനം. നഗരപ്രദേശങ്ങളിലും യുവാക്കള്‍ക്കിടയിലും പരമ്ബരാഗത ടിവിയേക്കാള്‍ ഇന്റർനെറ്റ് അധിഷ്ഠിത ഉപഭോഗം വർധിച്ചുവരികയാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഈ സാഹചര്യം തിരിച്ചറിഞ്ഞ് പല സേവനദാതാക്കളും പരമ്പരാഗത കേബിള്‍ ടിവി സേവനങ്ങള്‍ക്ക് പകരം ബ്രോഡ്ബാൻഡ് വയർലെസ് സ്ട്രീമിങ് മേഖലകളിലേക്ക് മാറുകയാണ്. ചിലർ പരമ്ബരാഗത സേവനങ്ങള്‍നിർത്തുകയാണെന്ന് ടെക്ക് ന്യൂസ് വേള്‍ഡ് വെബ്സൈറ്റ് റിപ്പോർട്ടില്‍ പറയുന്നു.

എന്താണ് ഈ മാറ്റത്തിന് കാരണം ?
അടിസ്ഥാനപരമായി അതിവേഗമുള്ള സാങ്കേതികവിദ്യാ രംഗത്തെ പുരോഗതി തന്നെയാണ് കേബിള്‍ ടിവി സേവനങ്ങളെ ബാധിച്ചത്. ഇതിന് പുറമെ കേബിള്‍ ടിവി സേവനദാതാക്കളുടെ വ്യവസായ മോഡലും അവർക്ക് കാലാന്തരത്തില്‍ തിരിച്ചടിയായെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ഉപഭോക്താക്കളും സേവനദാതാവും മാത്രമുള്ള ടൂ പാർട്ടി വ്യവസായ മോഡലിന് പകരം ഉപഭോക്താവും ഉള്ളടക്ക ദാതാക്കളും (ചാനലുകള്‍) കേബിള്‍ കമ്പനികളും ഉള്ള ത്രീ പാർട്ടി സിസ്റ്റമാണ് കേബിള്‍ കമ്പനികള്‍ പിന്തുടർന്നുവന്നത്.

ടൂപാർട്ടി മോഡലില്‍ ഉപഭോക്താവും സേവനദാതാവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം സാധ്യമാവുകയും സേവനങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ട് ശേഖരിച്ച്‌ സേവനം മെച്ചപ്പെടുത്താനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും.

എന്നാല്‍ ത്രീ പാർട്ടി മോഡലില്‍ കേബിള്‍ ടിവി സേവനദാതാക്കള്‍ വെറും ഇടനിലക്കാർ ആയി മാത്രം മാറി. അവർ കേവലം മറ്റുള്ളവരുടെ ഉള്ളടക്കങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നവർ മാത്രമായി മാറി.

സ്വയം ഉള്ളടക്കം നിർമിക്കാതിരുന്നതിനാല്‍ ഉള്ളടക്കം നിർമിക്കുന്നവർക്കുമേല്‍ അവർക്ക് നിയന്ത്രണം ഇല്ലാതായി. നിരക്കുകളുടെ കാര്യത്തിലും ചാനലുകളുടെ കാര്യത്തിലും മെച്ചപ്പെട്ട സേവനത്തിന്റെ കാര്യത്തിലും ഉപഭോക്താക്കളില്‍ നിന്ന് ആവശ്യമുയർന്നപ്പോള്‍ അതിനോട് ഒരു പരിധിവിട്ട് പ്രതികരിക്കാൻ കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് സാധിക്കാതെവന്നു. കാരണം നിരക്കുകളും ഉള്ളടക്കങ്ങളുടെ ഗുണമേന്മയുമെല്ലാം നിശ്ചയിച്ചിരുന്നത് ചാനലുകളാണ്.

കേബിള്‍ ടിവി നിരക്കുകള്‍ വർധിച്ചതും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി. തുടക്കത്തില്‍ ചെറുകിട സേവനദാതാക്കളാണ് ഉണ്ടായിരുന്നതെങ്കില്‍, പിന്നീട് വൻകിട കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നുവന്നു. ഇതോടെ നിരക്കുകള്‍ ക്രമേണ വർധിക്കാനും തുടങ്ങി. ചാനലുകളുടെ എണ്ണവും കുറഞ്ഞു. ഇതോടെയാണ് ലാഭകരമായ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്ക് ഉപഭോക്താക്കള്‍ നീങ്ങിയത്.

ഉപഭോക്താക്കള്‍ക്ക് എന്ത് ഉള്ളടക്കം എത്തിക്കണം എന്നതില്‍ നെറ്റ്ഫ്ളിക്സ്, പ്രൈം വീഡിയോ പോലുള്ള സേവനങ്ങള്‍ക്ക് ഇന്ന് സമ്പൂർണ നിയന്ത്രണാധികാരമുണ്ട്. കാലത്തിനനുസരിച്ച്‌ ആധുനിക വത്കരിച്ചില്ലെങ്കില്‍ പരമ്പരാഗത കേബിള്‍ ടിവി കമ്പനികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

X
Top