Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36% ഓഹരികൾ ഏറ്റെടുത്ത് ബോധി ട്രീ സിസ്റ്റംസ്

ഡൽഹി: കരാർ ഒപ്പിട്ട് രണ്ട് മാസത്തിന് ശേഷം അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36% ഓഹരികൾ ഏറ്റെടുക്കുന്നത് പൂർത്തിയാക്കി ജെയിംസ് മർഡോക്കിന്റെ ലൂപ സിസ്റ്റംസിന്റെയും മുൻ വാൾട്ട് ഡിസ്നി ഏഷ്യാ പസഫിക് മേധാവി ഉദയ് ശങ്കറിന്റെയും തുല്യ ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ ബോധി ട്രീ സിസ്റ്റംസ്. കോട്ട ആസ്ഥാനമായ അലനിൽ 600 മില്യൺ ഡോളർ നിക്ഷേപിച്ച് കാര്യമായ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ ബോധി ട്രീ കരാറിലെത്തിയതായി മെയ് 1 ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈ 1 വെള്ളിയാഴ്‌ചയാണ് ഇടപാട് അവസാനിപ്പിച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ബോധി ട്രീ 36% ഓഹരികൾ ഏറ്റെടുത്തെങ്കിലും സ്ഥാപനത്തിന്റെ പ്രൊമോട്ടർമാരായ മഹേശ്വരി കുടുംബം ഭൂരിപക്ഷം ഓഹരികൾ കൈവശം വെയ്ക്കുന്നത് തുടരും.

എഞ്ചിനീയറിംഗ്, മെഡിക്കൽ സയൻസുകൾക്കും മറ്റ് സ്ട്രീമുകൾക്കുമുള്ള പ്രവേശന പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നാണ് 1988-ൽ രാജേഷ് മഹേശ്വരി സ്ഥാപിച്ച അലൻ. നിലവിൽ സ്ഥാപനത്തിന് 46 നഗരങ്ങളിലായി 138 ക്ലാസ് റൂം സെന്ററുകളുണ്ട്. എഞ്ചിനീയറിംഗ്, പ്രീ-മെഡിക്കൽ ടെസ്റ്റ് തയ്യാറെടുപ്പുകൾക്ക് പുറമേ, ഹ്രസ്വകാല, ദീർഘകാല, വർക്ക്ഷോപ്പുകൾ, ക്രാഷ്-കോഴ്‌സ് ഫോർമാറ്റുകൾ എന്നിവയിൽ നോൺ-സയൻസ് കോഴ്‌സുകളുടെ ഒരു ക്യൂറേറ്റഡ് ശ്രേണി നൽകുമെന്ന് അലൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ജെയിംസ് മർഡോക്ക് ഉദയ് ശങ്കർ എന്നിവർ സംയുക്തമായി രൂപീകരിച്ച നിക്ഷേപ പ്ലാറ്റ്‌ഫോമാണ് ബോധി ട്രീ സിസ്റ്റംസ്. ബോധി ട്രീ രൂപീകരിക്കുമ്പോൾ, ഇന്ത്യ, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഉപഭോക്തൃ സാങ്കേതികവിദ്യ, മാധ്യമ, വിനോദ വ്യവസായങ്ങൾ എന്നിവയിലെ ഏറ്റെടുക്കൽ അവസരങ്ങൾ ഉപയോഗിക്കുമെന്ന് രണ്ട് പങ്കാളികളും പറഞ്ഞിരുന്നു. 

X
Top