തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

വിമാനനിരക്ക് വര്‍ധന ന്യായീകരിച്ച് കേന്ദ്രം

ന്യൂഡല്ഹി: കുത്തനെ ഉയര്ന്ന വിമാനനിരക്കിനെ പാര്ലമെന്റില് ന്യായീകരിച്ച് കേന്ദ്രസര്ക്കാര്. കോവിഡില് ഏറ്റവും കൂടുതല് ദുരിതംനേരിട്ട വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്കുവര്ധനയില് ഇടപെടാനാവില്ലെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

നിരക്ക് ചാര്ട്ടുണ്ടാക്കി വിമാനക്കൊള്ള തടയുമോ എന്ന സി.പി.എം. അംഗം വി. ശിവദാസന്റെ ചോദ്യത്തിന് രാജ്യസഭയില് മറുപടിപറയുകയായിരുന്നു അദ്ദേഹം.

വ്യോമയാന ഗതാഗതം സീസണല് വ്യവസായമാണെന്ന് മന്ത്രി പറഞ്ഞു. ഉത്സവ സീസണായ ഒക്ടോബര് മുതല് ഫെബ്രുവരിവരെ വ്യോമയാനമേഖല ഉച്ചസ്ഥായിയിലാണ്.

അതേസമയം, വര്ഷകാലത്ത് പൂര്ണമായും താഴ്ചയിലും. മുന്കൂട്ടി ടിക്കറ്റ് ബുക്കുചെയ്താല് നിരക്ക് കുറവായിരിക്കും. ആഗോളതലത്തില് അതാണ് രീതി -മന്ത്രി പറഞ്ഞു. ഒ

രു വശത്തേക്കുള്ള യാത്രയ്ക്ക് ഇക്കോണമി ക്ലാസില്പ്പോലും 25,000 രൂപ ഈടാക്കുന്ന അവസ്ഥ പ്രതിഷേധാര്ഹമാണെന്ന് വി. ശിവദാസന് പറഞ്ഞു.

X
Top