ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

16,600 കോടി സമാഹരിക്കാനൊരുങ്ങി അദാനി എൻ്റർപ്രൈസസ്

മുംബൈ: അദാനി ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ അദാനി എൻ്റർപ്രൈസസ് ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലെയ്‌സ്‌മെൻ്റ്) വഴിയോ മറ്റ് അനുവദനീയമായ രീതികളിലൂടെയോ 16,600 കോടി രൂപ സമാഹരിക്കാൻ അനുമതി നൽകിയതായി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

പണം സ്വരൂപിക്കുന്നതിനുള്ള തിയ്യതികളോ രീതിയോ കമ്പനി വ്യക്തമാക്കിയിട്ടില്ല.
2024 ജൂൺ 24-ന് നിശ്ചയിച്ച കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളിൽ നിന്നുള്ള അംഗീകാരത്തിന് ശേഷമായിരിക്കും സമാഹരണം.

തിങ്കളാഴ്ച, മറ്റൊരു അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി എനർജി സൊല്യൂഷൻസ് ക്യുഐപി വഴിയോ മറ്റ് അനുവദനീയമായ രീതികളിലൂടെയോ 12,500 കോടി രൂപ വരെ സമാഹരിക്കാൻ അനുമതി നൽകിയിരുന്നു.

2023-ൽ, അദാനി എൻ്റർപ്രൈസസ് രാജ്യത്തെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) വഴി 20,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നു. എഫ്പിഒയ്ക്ക് മുഴുവൻ സബ്‌സ്‌ക്രിപ്‌ഷനും ലഭിച്ചു.

എന്നിരുന്നാലും, ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വന്നതോടെ ഓഹരികൾ കൂപ്പുകുത്തി. കമ്പനിയെ എഫ്പിഒ പിൻവലിക്കുന്നതിലേക്ക് നയിച്ചു. വോഡഫോൺ ഐഡിയയുടെ 18,000 കോടി രൂപയുടെ ഫണ്ട് സമാഹരണം ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ എഫ്‌പിഒ.

മാർച്ച് പാദത്തിൽ അദാനി എൻ്റർപ്രൈസസിൻ്റെ അറ്റാദായം 38 ശതമാനം ഇടിഞ്ഞ് 451 കോടി രൂപയായി, വരുമാനം 29,180 കോടി രൂപയായി തുടർന്നു.

അദാനി എൻ്റർപ്രൈസസിൻ്റെ ഓഹരികൾ ചൊവ്വാഴ്ച 1.02 ശതമാനം താഴ്ന്ന് 3,255.50 രൂപയിലാണ് വ്യാപാരം നടന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷമുണ്ടായ എല്ലാ നഷ്ടങ്ങളും ഓഹരികൾ അടുത്തിടെ വീണ്ടെടുത്തു.

X
Top