കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കുംഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്

കോർപ്പറേറ്റുകൾക്ക് ആനുകൂല്യമായി ഇന്ത്യ നൽകിയത് 8300 കോടി രൂപ

കൊച്ചി: ഇന്ത്യയിലെ മാനുഫാക്ചറിംഗ് മേഖലയുടെ വികസനത്തിനായി വിവിധ രംഗങ്ങളിൽ പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതിയിലൂടെ വിവിധ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് കേന്ദ്ര സർക്കാർ 8300 കോടി രൂപ നൽകി.

ഈ പദ്ധതിയിലൂടെ രണ്ട് വർഷത്തിനിടെ 1.1 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിവിധ ഉത്പാദന മേഖലകളിൽ സ്വകാര്യ കമ്പനികളിൽ നിന്നും ലഭിച്ചത്.

ലോകത്തിന്റെ ഉത്പാദന തലസ്ഥാനമായി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി സർക്കാർ ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതികൾ പ്രഖ്യാപിച്ചത്.

ആഗോള മേഖലയിലെ വമ്പൻ കമ്പനികളായ ആപ്പിൾ, ഫോക്സ്‌കോൺ, സാംസംഗ്, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ് എന്നിവ പദ്ധതിയിലൂടെ ആനുകൂല്യം നേടി.

നടപ്പുവർഷം മൊബൈൽ ഫോണുകളുടെ കയറ്റുമതിയിലൂടെ 1,500 കോടി ഡോളറിന്റെ കയറ്റുമതി നേടാനായതും പദ്ധതിയുടെ വലിയ വിജയമായി കണക്കാക്കുന്നു.

X
Top