വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്കുകൾ ഈടാക്കിയ പിഴ 21,044 കോടി

ന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ബാങ്കുകൾ 4 വർഷത്തിനിടെ ജനങ്ങളിൽ നിന്ന് പിഴത്തുകയായി ഈടാക്കിയത് 21,044 കോടി രൂപ.

സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ പേരിൽ 8,289 കോടി രൂപയും എസ്എംഎസ് ചാർജായി 6,254 കോടി രൂപയും ഈടാക്കി.

ധനസഹമന്ത്രി ഭഗവത് കരാഡ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് 2018നു ശേഷമുള്ള കണക്കുകൾ വിശദീകരിച്ചത്.

മിനിമം ബാലൻസില്ലെങ്കിൽ പിഴ ഈടാക്കാൻ 2015ലാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്.

X
Top