ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

17 വന്ദേഭാരതുകള്‍ രാജ്യത്ത് സർവീസ് നടത്തുന്നത് മുഴുവൻ സീറ്റും നിറഞ്ഞ്; പകുതി സീറ്റും ഒഴിഞ്ഞ്‌ 13 ട്രെയിനുകൾ

കണ്ണൂർ: നൂറില്‍ നൂറുസീറ്റും നിറച്ച്‌ കേരളത്തിലെ രണ്ടുവണ്ടികളടക്കം 17 വന്ദേഭാരതുകള്‍ രാജ്യത്ത് കുതിക്കുന്നു. എന്നാല്‍ 59 വന്ദേഭാരതുകളില്‍ 13 എണ്ണത്തില്‍ പകുതിസീറ്റും കാലിയായാണ് ഓടുന്നത്.

59-ല്‍ 18 എണ്ണം 16 കോച്ചുമായാണ് ഓടുന്നത്. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിലെ 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്. മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ 474 സീറ്റിലും ആളുണ്ട്.

എന്നാല്‍ മംഗളൂരു-ഗോവ വന്ദേഭാരതില്‍ 474 സീറ്റില്‍ 300 സീറ്റുവരെ ഒഴിഞ്ഞുകിടക്കുന്നു. കൊങ്കണില്‍ ഈടാക്കുന്ന ‘അധികനിരക്ക് ‘ വന്ദേഭാരതിനും തിരിച്ചടിയായതായാണ് സൂചന. രാജ്യത്ത് 20 കോച്ചുള്ള മൂന്ന് വന്ദേഭാരതുകളാണ് ഓടുന്നത്.

ഇതില്‍ നാഗ്പുർ-സെക്കന്തരാബാദ് വണ്ടിയില്‍ 1328 സീറ്റില്‍ 1118 സീറ്റിലും ആളില്ല. റൂട്ട് സാന്ദ്രത പരിഗണിക്കാതെ സോണല്‍ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ വന്ദേഭാരത് നല്‍കിയതാണ് തിരിച്ചടിയായതെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

X
Top