അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ചരക്കുനീക്കത്തിൽ കുതിച്ചുമുന്നേറി വിഴിഞ്ഞം

തിരുവനന്തപുരം: ഒരുമാസം അൻപതിലധികം കപ്പലുകൾ എത്തിച്ചേരുകയെന്ന നേട്ടം വിഴിഞ്ഞം രാജ്യാന്തര തുറമുഖം കരസ്ഥമാക്കിയതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

ഒപ്പം ഒരു ലക്ഷത്തിലധികം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) ചരക്കും കൈകാര്യം ചെയ്തു. മാർച്ചിൽ 53 കപ്പലുകളാണെത്തിയത്.

1,12,562 ടിഇയു ചരക്കു കൈകാര്യം ചെയ്തു. ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ എത്തിയ ജൂലൈ 11 മുതൽ ഇതുവരെ 240 കപ്പലുകളെത്തി.

ഇതുവഴി ആകെ 4,92,188 ടിഇയു ചരക്കും കൈകാര്യം ചെയ്യാനായെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ 4 മാസത്തിനിടെ 240ഓളം കപ്പലുകളെ വരവേറ്റ വിഴിഞ്ഞം തുറമുഖം, കണ്ടെയ്നർ നീക്കത്തിൽ കൊളംബോ, സിംഗപ്പുർ എന്നീ സുപ്രധാന തുറമുഖങ്ങൾക്കാണ് കനത്ത വെല്ലുവിളി ഉയർത്തുന്നത്.

X
Top