
ന്യൂയോര്‍ക്ക്: യുഎസ് ബാങ്കുകള്‍ വായ്പാ നിരക്ക് ഉയര്‍ത്തി.ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ, സിറ്റിഗ്രൂപ്പ്, വെല്‍സ് ഫാര്‍ഗോ എന്നിവ ബുധനാഴ്ച പ്രൈം ലെന്‍ഡിംഗ് നിരക്കുകള്‍ 75 ബിപിഎസ് ഉയര്‍ത്തുകയായിരുന്നു.
ഇതോടെ വായ്പാ നിരക്ക് 5.5 ശതമാനമായി ഉയര്‍ന്നു. ഫെഡ് റിസര്‍വ് ബുധനാഴ്ച പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് പലിശ നിരക്കില്‍ മുക്കാല്‍ ശതമാനത്തോളം വര്‍ധനവ് ഫെഡ് റിസര്‍വ് വരുത്തുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനാണ് നടപടി.
ഇതോടെ ഡിമാന്റില്‍ ഇടിവ് ദൃശ്യമായി. ചെറുകിട ഭീമന്‍ വാള്‍മാര്‍ട്ടിനെ പോലുള്ളവര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. കടം വാങ്ങുന്നവര്‍ക്ക് അരോചകമാണെങ്കിലും, നിരക്ക് വര്‍ദ്ധനവ് ജോലി ചെയ്യാന്‍ തുടങ്ങുന്നു എന്നതിന്റെ സൂചനയാണിതെന്ന് സാമ്പത്തിക അനലിസ്റ്റ് ടെഡ് റോസ്മാനെപ്പോലുള്ളവര്‍ പറഞ്ഞു.
പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള നീക്കങ്ങള്‍ മാന്ദ്യത്തിലേക്ക് നയിക്കുമെന്നതിനാല്‍ ഫെഡ് റിസര്‍വിന്റേത് തീക്കളിയാണെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. അതേസമയം സസമ്പദ് വ്യവസ്ഥ ശക്തമാണെന്നും മാന്ദ്യം ഭാവനാസൃഷ്ടി മാത്രമാണെന്നും പ്രചരണമുണ്ട്.
‘യുഎസ് ഇപ്പോള്‍ ഒരു മാന്ദ്യത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍, അത് സമൃദ്ധമായ വായ്പ, കുറഞ്ഞ തൊഴിലില്ലായ്മ, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവയുള്ള അസാധാരണമായ ഒരു മാന്ദ്യകാലമായിരിക്കും. സാധാരണഗതിയില്‍ മാന്ദ്യവുമായി ബന്ധമില്ലാത്ത ചലനാത്മകതയാണ് ഇത്’ പേപാല്‍ പ്രസിഡന്റ് ഡാന്‍’ ഷുല്‍മാന്‍ പറഞ്ഞു.
നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സാധാരണയായി ബാങ്കുകള്‍ക്ക് സ്വീകാര്യമായ കാര്യമാണ്. വായ്പയെടുക്കല്‍ നിരക്കും വായ്പയുടെ ചെലവും തമ്മിലുള്ള വ്യത്യാസം കാരണം ലാഭം കൊയ്യാം എന്നതുകൊണ്ടാണ് ഇത്.