‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

സൊമാറ്റോയുടെ 7.8% ഓഹരി 392 മില്യൺ ഡോളറിന് വിറ്റ് ഉബർ

മുംബൈ: ഇന്ത്യൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ ലിമിറ്റഡിന്റെ 7.8 ശതമാനം ഓഹരികൾ പ്രാദേശിക എക്‌സ്‌ചേഞ്ചുകളിലെ ഇടപാട് വഴി 392 മില്യൺ ഡോളറിന് വിറ്റ് ഉബർ ടെക്‌നോളജീസ്. ഒരു ഷെയറിന് 50.44 രൂപ എന്ന നിരക്കിലാണ് സൊമാറ്റോയുടെ ഓഹരികൾ കമ്പനി വിറ്റതെന്ന് ഇക്കാര്യം പരിചയമുള്ള രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം വാർത്തകളോട് പ്രതികരിക്കാൻ സൊമാറ്റോയും ഉബറും തയ്യാറായില്ല. വിൽപ്പനക്കാരനെ വെളിപ്പെടുത്താത്ത അതിന്റെ ടേം ഷീറ്റ് അനുസരിച്ച് ബ്ലോക്ക് ഡീലിന്റെ ഓഫർ വലുപ്പം 612 ദശലക്ഷം ഓഹരികൾക്കായി സജ്ജമാക്കിയതായി ചൊവ്വാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. റോയിട്ടേഴ്‌സിന്റെ കണക്കുകൂട്ടലുകൾ പ്രകാരം, യുബറിന്റെ ഓഹരി വിൽപ്പന 30.87 ബില്യൺ രൂപയ്‌ക്കായിരുന്നു (392 മില്യൺ ഡോളർ).

ഫിഡിലിറ്റി, ഫ്രാങ്ക്ലിൻ ടെമ്പിൾടൺ, ഇന്ത്യയുടെ ഐസിഐസിഐ പ്രുഡൻഷ്യൽ എന്നിവയുൾപ്പെടെ 20 ഓളം ആഗോള, ഇന്ത്യൻ ഫണ്ടുകളാണ് ഓഹരി വാങ്ങിയതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഈ റിപ്പോർട്ടുകളോടെ സോമാറ്റോ ലിമിറ്റഡിന്റെ ഓഹരികൾ ബുധനാഴ്ച 6.8% വരെ ഇടിഞ്ഞു, ഒരാഴ്ചയ്ക്കിടെ ഓഹരിക്കുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇത്. കൂടാതെ ഇടപാടിന്റെ ഏക ബുക്ക് റണ്ണർ ബൊഫെ സെക്യൂരിറ്റീസ് ആയിരുന്നു.

X
Top