പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ട്രെന്റും ഭാരത്‌ ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കും

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയില്‍ കമ്പനിയായ ട്രെന്റും പൊതുമേഖലാ സ്ഥാപനമായ ഭാരത്‌ ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍ സ്ഥാനം പിടിച്ചേക്കും. ആറ്‌ മാസത്തിലൊരിക്കല്‍ നിഫ്‌റ്റിയിലെ ഓഹരികളുടെ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ്‌ ഇത്‌.

സെപ്‌റ്റംബറില്‍ ട്രെന്റും ഭാരത്‌ ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കുമ്പോള്‍ ഐടി കമ്പനിയായ എല്‍ടിഐ മൈന്റ്‌ ട്രീയും ഫാര്‍മ കമ്പനിയായ ദിവിസ്‌ ലാബും നിഫ്‌റ്റിയില്‍ നിന്ന്‌ പുറത്ത്‌ പോയേക്കും.

ട്രെന്റ്‌ ഈ വര്‍ഷം ഇതുവരെ 84 ശതമാനവും ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ 68 ശതമാനവുമാണ്‌ ഉയര്‍ന്നത്‌. ഇത്‌ ഈ ഓഹരികളുടെ വിപണിമൂല്യം ഗണ്യമായി ഉയരുന്നതിന്‌ വഴിവെച്ചു.

നിഫ്‌റ്റിയില്‍ 50 ഓഹരികളാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. എല്ലാ വര്‍ഷവും ജനുവരി 31നും ജൂലായ്‌ 31നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഓഹരികളില്‍ അഴിച്ചുപണി നടത്താറുണ്ട്‌. സെപ്‌റ്റംബര്‍ 30ന്‌ ആയിരിക്കും ഇത്‌ നിലവില്‍ വരുന്നത്‌.

എല്‍ടിഐ മൈന്റ്‌ ട്രീ ഈ വര്‍ഷം ആറ്‌ ശതമാനം ഇടിവാണ്‌ നേരിട്ടത്‌. ദിവിസ്‌ ലാബ്‌ ഇക്കാലയളവില്‍ 38 ശതമാനം ഉയര്‍ന്നു.

X
Top