Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ബാങ്കുകളിലെ മിച്ച പണലഭ്യത 14 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാണിജ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ പിന്‍വലിച്ച് ഏകദേശം മൂന്ന് മാസം. പണപ്പെരുപ്പം തടയാനുള്ള ധനപരമായ ക്രമീകരണമാണെങ്കിലും 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പണലഭ്യത ഉയര്‍ന്നു എന്നാണ് നീക്കത്തിന്റെ അനന്തരഫലം.

ബാങ്കുകള്‍ , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രത്യക സംവിധാനത്തില്‍ സൂക്ഷിക്കുന്ന അധിക ഫണ്ടുകളുടെ അളവ് ഓഗസ്റ്റില്‍ പ്രതിദിനം ശരാശരി 2.48 ലക്ഷം കോടി രൂപയാണ്.

2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. സര്‍ക്കാറിന്റെ ഭീമമായ ചെലവഴിക്കല്‍, ശക്തമായ വിദേശ നിക്ഷേപം, വിദേശ വിനിമയ വിപണിയിലെ ആര്‍ബിഐ ഇടപെടല്‍, ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് തിരിച്ചെത്തിയ 2000 രൂപ നോട്ടുകള്‍ എന്നിവയാണ് പണലഭ്യത വര്‍ദ്ധിപ്പിക്കുന്നത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂലൈയില്‍ 6 ശതമാനത്തില്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വില സമ്മര്‍ദ്ദത്തില്‍ മിച്ച പണലഭ്യതയുടെ സ്വാധീനം ചര്‍ച്ചയാകുകയാണ്.

ബാങ്കിംഗ് സംവിധാനത്തിലെ വലിയ മിച്ച ദ്രവ്യത, സൈദ്ധാന്തികമായി, ആസ്തി വില വര്‍ദ്ധിപ്പിക്കുകയും പണപ്പെരുപ്പ അപകടസാധ്യതകള്‍ ഉയര്‍ത്തുകയും ചെയ്യും. അതേസമയം റിസര്‍വ് ബാങ്ക് കര്‍ശന നയം തുടരുന്നതോടെ പണലഭ്യത കുറയുമെന്ന് വിദഗ്ധര്‍ കരുതുന്നു.

X
Top