2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

പഞ്ചസാര കയറ്റുമതിയിൽ നാലുവർഷത്തിനിടെ 15% വർദ്ധന

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര കയറ്റുമതിയിൽ കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ വൻ വ‌ർദ്ധനയെന്ന് റിപ്പോർട്ട്. 2017-18 കാലയളവിൽ രാജ്യത്തുനിന്ന് കയറ്റിയയച്ച പഞ്ചസാരയുടെ അളവിനേക്കാൾ 15 മടങ്ങ് കൂടുതലാണ് 2021-22 കാലയളവിലുണ്ടായ പഞ്ചസാര കയറ്റുമതിയെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
2017-18, 2018-19, 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 6.2 ലക്ഷം മെട്രിക് ടൺ, 38 ലക്ഷം മെട്രിക് ടൺ, 59.60 ലക്ഷം മെട്രിക് ടൺ, 70 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ് കയറ്റുമതി ചെയ്തത്. അതേസമയം, 2021-22 ൽ കയറ്റുമതി ചെയ്തത് 90 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ്. 2017-18ലെ കയറ്റുമതിയേക്കാൾ 15ശതമാനം കൂടുതലാണിത്.
അതേസമയം, 2022 മേയ് 18വരെയുള്ള കണക്കുകളനുസരിച്ച് 75 ലക്ഷം മെട്രിക് ടൺ മധുരപലഹാരങ്ങളാണ് രാജ്യത്തുനിന്ന് കയറ്റിയയച്ചത്. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, യു.എ.ഇ, മലേഷ്യ, ആഫ്രിക്കൻരാജ്യങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഭൂരിഭാഗം പഞ്ചസാരയും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ. ചരക്കുകളുടെ കയറ്റുമതി സുഗമമാക്കുന്നതിന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 14,456 കോടി രൂപ കേന്ദ്രം പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചിട്ടുണ്ട്. അതേസമയം ബഫർ സ്റ്റോക്ക് നിലനിർത്തുന്നതിനുള്ള ചെലവായി 2,000 കോടി രൂപയാണ് രാജ്യത്തെ പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചിട്ടുള്ളത്.

X
Top