2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

സൗരോർജവൈദ്യുതി: ഉത്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകും

തിരുവനന്തപുരം: സൗരോർജവൈദ്യുതി ഉത്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഏപ്രിൽമുതൽ ഈടാക്കിയ പണമാണ് തിരിച്ചുനൽകുന്നത്.

ഉത്പാദകരിൽനിന്ന് ഈടാക്കിയിരുന്ന തീരുവ 1.2 പൈസയിൽനിന്ന് യൂണിറ്റിന് 15 പൈസയായി കഴിഞ്ഞ ബജറ്റിൽ വർധിപ്പിച്ചിരുന്നു.

സൗരോർജവൈദ്യുതി ഉത്പാദനത്തെ നിരുത്സാഹപ്പെടുത്തുന്ന ഈ വർധനയിൽ പ്രതിഷേധമുണ്ടായി. ബജറ്റ് ചർച്ചകൾക്കുശേഷം ധനബിൽ പാസാക്കിയപ്പോൾ തീരുവ പൂർണമായി ഉപേക്ഷിച്ചു.

എന്നാൽ, ധനബിൽ പാസാക്കിയശേഷം നൽകിയ ബില്ലുകളിലും യൂണിറ്റിന് 15 പൈസവീതം ഈടാക്കി. ധനബിൽ ജൂലായ് 10-ന് പാസായെങ്കിലും 28-നാണ് ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം വന്നത്.

അതിനിടെ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്താൻ കഴിയാത്തതുകൊണ്ടാണ് തീരുവ ഈടാക്കേണ്ടിവന്നതെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം.

സോഫ്റ്റ്‌വേറിൽ എത്രയുംവേഗം മാറ്റം വരുത്താനും പണം മടക്കിനൽകാനും കെ.എസ്.ഇ.ബി.ക്ക് മന്ത്രി നിർദേശം നൽകി.

X
Top