ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

5% നേട്ടം കൈവരിച്ച് സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍

ന്യൂഡല്‍ഹി: സോളാര്‍ എഞ്ചിനീയറിംഗ് കമ്പനിയായ സ്‌റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി ഓഹരി വില വെള്ളിയാഴ്ച 5 ശതമാനം ഉയര്‍ന്നു. രാജ്യത്തിന്റെ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ പവര്‍ പ്ലാന്റുകള്‍ വികസിപ്പിക്കുന്നതിന് നൈജീരിയന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്നാണിത്. സണ്‍ ആഫ്രിക്ക കമ്പനിയുമായുള്ള സംയുക്ത സംരംഭമാണ് പ്രൊജക്ട് പൂര്‍ത്തിയാക്കുക.

സോളാര്‍ പിവി മൊഡ്യൂളുകളുടെ വികസനത്തിനായുള്ള പിഎല്‍ഐ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതും സ്‌റ്റോക്കിനെ ഉയര്‍ത്തി.പദ്ധതി ‘ഏകദേശം 94,000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം’ കൊണ്ടുവരുമെന്നും ഏകദേശം 1,95,000 പേര്‍ക്ക് നേരിട്ടും 7,80,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു.

കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 18 ശതമാനത്തിനടുത്ത് നേട്ടം കൈവരിച്ച ഓഹരിയ്ക്ക് ഒരു അനലിസ്റ്റിന്റെയും ശുപാര്‍ശയുണ്ടായിരുന്നില്ല. ജൂണിലവസാനിച്ച പാദത്തില്‍ 1,207 കോടി രൂപ വരുമാനവും 355 കോടി രൂപ നഷ്ടവും രേഖപ്പെടുത്തിയ കമ്പനിയാണ് സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍.

X
Top