നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

22 ബില്യൺ ഡോളർ സമാഹരിച്ച് സോഫ്റ്റ് ബാങ്ക്

ഡൽഹി: ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡിന്റെ ഓഹരികൾ ഉപയോഗിച്ച് പ്രീപെയ്ഡ് ഫോർവേഡ് കരാറുകൾ വിറ്റഴിച്ച് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ 22 ബില്യൺ ഡോളർ സമാഹരിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സോഫ്‌റ്റ്‌ബാങ്ക് ഈ വർഷം അതിന്റെ ആലിബാബ ഓഹരിയുടെ മൂന്നിലൊന്ന് ഈ കരാറുകളിലൂടെ വിറ്റഴിച്ചുതായി റിപ്പോർട്ട് പറയുന്നു.

ഇതിലൂടെ ബോർഡ് സീറ്റ് നിലനിർത്തുന്നതിന് സോഫ്റ്റ്ബാങ്കിന് അതിന്റെ ഓഹരികൾ പരിധിക്ക് താഴെയായി ചുരുക്കാനും സാമ്പത്തിക പ്രസ്താവനകളിൽ അലിബാബയുടെ വരുമാനത്തിന്റെ വിഹിതം ഉൾപ്പെടുത്തുന്നത് തടയാനും കഴിയുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടിന് പിന്നാലെ ടോക്കിയോ ഓഹരി വിപണയിൽ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ഓഹരികൾ 2.6% ഉയർന്നപ്പോൾ, ഹോങ്കോങ്ങിൽ അലിബാബയുടെ ഓഹരികൾ 4.7% ഉയർന്നു.

മാർച്ചിൽ അവസാനിച്ച വർഷത്തിൽ പുതിയ കരാറുകൾ, റോൾഓവറുകൾ, നിലവിലുള്ള കരാറുകൾ നേരത്തെ അവസാനിപ്പിക്കൽ എന്നിവയിൽ നിന്ന് അലിബാബ ഓഹരികൾ ഉപയോഗിച്ചുള്ള പ്രീപെയ്ഡ് ഫോർവേഡ് കരാറുകളിലൂടെ ഏകദേശം 13.17 ബില്യൺ ഡോളർ സമാഹരിച്ചതായി സോഫ്റ്റ്ബാങ്ക് വരുമാന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സോഫ്റ്റ്ബാങ്ക് സ്ഥാപകനായ മസയോഷി സൺ ആലിബാബയുടെ ആദ്യകാല പിന്തുണക്കാരനായിരുന്നു.

X
Top