കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സ്‌മോള്‍, മിഡ്‌കാപ്‌ സൂചികകള്‍ ഈ മാസം ഇടിഞ്ഞത്‌ 9% വരെ

നുവരിയില്‍ ഇതുവരെ നിഫ്‌റ്റി മിഡ്‌കാപ്‌ 100, നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 എന്നീ സൂചികകള്‍ 9 ശതമാനം വരെ ഇടിഞ്ഞു. ബുധനാഴ്ച മാത്രം ഈ സൂചികകള്‍ രണ്ടര ശതമാനം വീതമാണ്‌ ഇടിഞ്ഞത്‌.

ബുധനാഴ്ച രണ്ട്‌ ശതമാനത്തിലേറെ നഷ്‌ടം രേഖപ്പെടുത്തിയിരുന്നു. നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക ജനുവരിയില്‍ ഇതുവരെ 9.2 ശതമാനമാണ്‌ ഇടിഞ്ഞത്‌. ഓഹരികളുടെ അമിതമൂല്യം, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കനത്ത വില്‍പ്പന തുടങ്ങിയ ഘടകങ്ങളാണ്‌ ഇടിവിന്‌ വഴിയൊരുക്കിയത്‌.

ബുധനാഴ്ചയും ചൊവ്വാഴ്ചയുമായി നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക അഞ്ച്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. ആദിത്യ ബിര്‍ള റിയല്‍ എസ്റ്റേറ്റ്‌, ഇന്ത്യാമാര്‍ട്ട്‌ ഇന്റര്‍മെഷ്‌, കെയ്‌ന്‍സ്‌ ടെക്‌നോളി തുടങ്ങിയ സ്‌മോള്‍കാപ്‌ കമ്പനികള്‍ 9 ശതമാനം വരെ നഷ്‌ടം നേരിട്ടു.

നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക ഈ മാസം ഇതുവരെ 7.7 ശതമാനം ഇടിഞ്ഞു. പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌, പ്രസ്റ്റീജ്‌ എസ്റ്റേറ്റ്‌, ഒബ്‌റോയി റിയാല്‍റ്റി തുടങ്ങിയ മിഡ്‌കാപ്‌ ഓഹരികള്‍ എട്ട്‌ ശതമാനം വരെയാണ്‌ നഷ്‌ടം രേഖപ്പെടുത്തിയത്‌.

2023ലും 2024ലുമായി കുതിപ്പ്‌ നടത്തിയ സ്‌മോള്‍, മിഡ്‌കാപ്‌ ഓഹരികളില്‍ പലതും വളരെ ചെലവേറിയ നിലയിലെത്തിയിരുന്നു. വിപണി കാലാവസ്ഥ പ്രതികൂലമായപ്പോള്‍ ഈ ഓഹരികള്‍ സ്വാഭാവികമായ ലാഭമെടുപ്പിനും തിരുത്തലിനും വിധേയമാവുകയാണ്‌ ചെയ്‌തത്‌.

X
Top