കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഐപിഒ: പുതുതലമുറ കമ്പനികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ സെബി

ന്യൂഡല്‍ഹി: പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനായി പുതുതലമുറ കമ്പനികള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കേണ്ടിവരും. ഇതുസംബന്ധിച്ച നിയമനിര്‍മ്മാണത്തിന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)ഒരുങ്ങുന്നു. മ്യൂച്വല്‍ ഫണ്ട് (എംഎഫ്) ഇടപാടുകള്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയന്ത്രണ പരിധിയില്‍ കൊണ്ടുവരാനും ആലോചനയുണ്ട്.

സെപ്തംബര്‍ 30 ന് നടക്കുന്ന സെബിയുടെ ബോര്‍ഡ് മീറ്റിംഗില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഒ വില നിര്‍ണ്ണയം എങ്ങിനെ? , ഐപിഒയ്ക്ക് മുമ്പുള്ള ഓഹരി വില, പ്രധാന പ്രകടന സൂചകങ്ങള്‍ (കെപിഐ) എന്നിവയാണ് പുതുതലമുറ സ്ഥാപനങ്ങള്‍ നല്‍കേണ്ട അധിക വിവരങ്ങള്‍. ഉയര്‍ന്ന വിലയില്‍ ഐപിഒ നടത്തിയ പേടിഎം, സൊമോട്ടോ പോലുള്ള ന്യൂജനറേഷന്‍ കമ്പനികള്‍ പിന്നീട് വിപണിയില്‍ തകര്‍ന്നടിഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നടപടി. ഐപിഒ വില നിശ്ചയിക്കുന്നതില്‍ ഇടപെടില്ലെന്നും എന്നാല്‍ വിശദീകരണം തേടുമെന്നും സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രൊഹിബിഷന്‍ ഓഫ് ഇന്‍സൈഡര്‍ ട്രേഡിംഗ് (പിഐടി) റെഗുലേഷന്‍സിന് കീഴിലെ ‘സെക്യൂരിറ്റികള്‍’ എന്നതിന്റെ നിര്‍വചനത്തില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളെ ഉള്‍പ്പെടുത്താനും നീക്കമുണ്ട്.

വിവാദമായ ആക്‌സിസ് സംഭവം ഉള്‍പ്പടെ നിരവധി മ്യൂച്വല്‍ ഫണ്ട് ഫ്രണ്ട് റണ്ണിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്.

X
Top