വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത് ആറു ലക്ഷത്തോളം കണ്ടെയ്നറുകൾഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ കുതിപ്പ്ആഗോള നിക്ഷേപക സംഗമം: 1,211 കോടിയുടെ നാല് പദ്ധതികൾക്ക് തുടക്കമായിഇന്ത്യയിൽ ആഭ്യന്തര വിമാന യാത്രക്കാർ കൂടുന്നുഇന്ത്യന്‍ റീട്ടെയില്‍ മേഖല വളര്‍ച്ചയുടെ പാതയില്‍

നിക്ഷേപകരുടെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ സര്‍ക്കുലര്‍ പുറത്തിറക്കി സെബി

മുംബൈ: സ് കോര്‍സ് (SCORES) പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് സെബി തിങ്കളാഴ്ച മാസ്റ്റര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.പരാതി പരിഹാരത്തില്‍ പരാതിക്കാര്‍ തൃപ്തരല്ലെങ്കില്‍ ഒറ്റത്തവണ അവലോകനം എന്ന ഓപ്ഷന്‍ ലഭ്യമാണെന്ന് സെബി പറയുന്നു. എളുപ്പത്തിലും വേഗത്തിലും കൃത്യവുമായി പരാതി പരിഹരിക്കുന്നതിന്, സ്‌കോറില്‍ ഒരുവര്‍ഷത്തിനുള്ളില്‍ പരാതി നല്‍കണം.

എന്നാല്‍ ഇത് ചില നിബന്ധനകള്‍ക്ക് വിധേയമാണ്. പരാതിപരിഹാരത്തിനായി പരാതിക്കാരന്‍ ലിസ്റ്റുചെയ്ത കമ്പനിയെയോ രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാരനെയോ എംഐഐയെയോ (മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ്) സമീപിക്കുകയോ പരാതി നിരസിക്കപ്പെടുകയോ ചെയ്യണം എന്നാണ് പ്രധാന നിബന്ധന. ലിസ്റ്റുചെയ്ത കമ്പനിയില്‍ നിന്നോ രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാരനില്‍ നിന്നോ എം.ഐ.ഐയില്‍ നിന്നോ പരാതിക്കാരന് ഒരു അറിയിപ്പും ലഭിക്കാതിരിക്കുക, ലഭിച്ച അറിയിപ്പില്‍ പരാതിക്കാരന്‍ സംതൃത്പനാകാതിരിക്കുക തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍.

സെബി പറയുന്നതനുസരിച്ച്, സ്‌കോറില്‍ നല്‍കിയ പരാതി നിരസിക്കാനുള്ള അവകാശം സ്‌ക്കോര്‍സില്‍ നിക്ഷിപ്തമാണ്. ഇവകൂടാതെ പരാതി സ്‌കോര്‍സില്‍ തീര്‍പ്പാക്കുമ്പോള്‍ / അവസാനിപ്പിക്കുമ്പോള്‍ മാത്രമേ പരാതി പരിഹരിക്കുകയോ തീര്‍പ്പാക്കുകയോ ചെയ്തതായി പരിഗണിക്കൂ. അതകൊണ്ടുതന്നെ പരാതി നല്‍കിയതുകൊണ്ടുമാത്രം കാര്യമില്ല.

ബന്ധപ്പെട്ട ലിസ്റ്റുചെയ്ത കമ്പനി ടി +30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം.ആ കാലയളവിനുള്ളില്‍ പ്രതികരണം ഇല്ലെങ്കില്‍ ലിസ്റ്റുചെയ്ത കമ്പനിക്ക് മുന്നറിയിപ്പ് നല്‍കും. പിന്നീട് ടി+60 ദിവസത്തിനുള്ളില്‍ പ്രതികരണം ലഭിക്കേണ്ടതുണ്ട്.

സ്‌ക്കോര്‍സില്‍ പരാതി ലഭിക്കുന്ന ദിവസത്തെയാണ് ടി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കമ്പനിയില്‍ നിന്നും മറുപടി ലഭ്യമായില്ലെങ്കില്‍, ആ കമ്പനിയ്ക്ക് 1000 രൂപ പിഴ ചുമത്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് അധികാരമുണ്ടാകും. ടി +61 ദിവസത്തിനുള്ളില്‍ പരാതികള്‍ പരിഹരിക്കുകയോ പിഴ അടയ്ക്കുകയോ ചെയ്തില്ലെങ്കില്‍, പ്രമോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കും.

കൂടാതെ, ടി + 86 ദിവസത്തിന് ശേഷം പരിഹാരം ഇല്ലെങ്കില്‍ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം മരവിപ്പിക്കാന്‍ കഴിയും. എല്ലാ ഓപ്ഷനുകളും തീര്‍ന്നുകഴിഞ്ഞാല്‍, കെട്ടിക്കിടക്കുന്ന പരാതികളുടെ എണ്ണം 20 കവിയുകയോ അതില്‍ ഉള്‍പ്പെടുന്ന മൂല്യം 10 ലക്ഷം രൂപയില്‍ കൂടുതലോ ആയാല്‍, ലിസ്റ്റുചെയ്ത കമ്പനികളുടെ വിശദാംശങ്ങള്‍ തുടര്‍നടപടികള്‍ക്കായി സെബിക്ക് കൈമാറണം, സര്‍ക്കുലര്‍ പറയുന്നു.

2011 ജൂണിലാണ് സെബി സ്‌ക്കോര്‍സ് അഥവാ സെബി കംപ്ലയിന്റ്‌സ് റിഡ്രസ് സിസ്റ്റം പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്.

X
Top