ഡിസംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 11,820 കോടി രൂപ പിന്‍വലിച്ചുകേരളത്തിന്റെ മൂന്നു പദ്ധതികള്‍ മാതൃകയാക്കാന്‍ കേന്ദ്രംറെക്കാഡ് സ്വർണ ശേഖരവുമായി റിസർവ് ബാങ്ക്വിനോദസഞ്ചാര വ്യവസായത്തിന് പുതിയ സാധ്യതകളൊരുക്കാൻ ഐഐടിഎംപ്രീമിയം ബീച്ച്– ലക്ഷ്വറി ഡെസ്റ്റിനേഷനായി ഉയരാൻ കോവളം

ദാമോദർ വാലി കോർപ്പറേഷനിൽ നിന്ന് റിലയൻസ് ഇൻഫ്രക്ക് 595 കോടി രൂപ ലഭിക്കും

മുംബൈ: റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (റിലയൻസ് ഇൻഫ്രാ) ജൂലൈ 31 നകം ദാമോദർ വാലി കോർപ്പറേഷനിൽ (ഡിവിസി) നിന്ന് 595 കോടി രൂപ ലഭിക്കും. മെയ് 31-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് അനുസൃതമായി, 595 കോടി രൂപ പണമായും 303 കോടി രൂപ ബാങ്ക് ഗ്യാരന്റിയായും നിക്ഷേപിക്കാനുള്ള നിർദ്ദേശം ഡിവിസി പാലിക്കുമെന്ന് കഴിഞ്ഞ ദിവസം ഡിവിസി ചെയർമാൻ ഉറപ്പ് നൽകിയിരുന്നു. റിലയൻസ് ഇൻഫ്രയും ഡിവിസിയും തമ്മിലുള്ള ഒരു മധ്യസ്ഥ തർക്കമാണ് ഈ വിഷയത്തിന്റെ ഉത്ഭവം, ഈ വിഷയത്തിൽ റിലയൻസ് ഇൻഫ്രയ്ക്ക് അനുകൂലമായിയാണ് കോടതി വിധി ഉണ്ടായത്.

ജൂലൈ 31-നകം 898 കോടി രൂപയുടെ അവാർഡ് തുക നിശ്ചിത രീതിയിൽ നിക്ഷേപിക്കാൻ മേയ് 31-ലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിവിസി ബാധ്യസ്ഥനാണ്. 595 കോടി രൂപ പണമായും 303 കോടി രൂപ ബാങ്ക് ഗ്യാരന്റി വഴിയും നൽകണമെന്ന ഏപ്രിൽ 25 ലെ സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുന്നതിൽ ഡിവിസി പരാജയപ്പെട്ടതിനാൽ ഡിവിസി ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ റിലയൻസ് ഇൻഫ്ര ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി ഉൽപ്പാദനം, അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം, പ്രതിരോധം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.

X
Top